വയനാട് ചുരം ബദല്‍ റോഡ് യാഥാര്ത്ഥ്യമാണം:പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി
കല്‍പ്പറ്റ:മഴക്കാലത്തും വേനല്‍ക്കാലത്തും ഒരുപോലെ ചുരത്തിലെ മണ്ണിടിച്ചിലിനെ തുടര്‍ന്നും മരങ്ങള്‍ കടപുഴകി വീണും താമരശ്ശേരി ചുരത്തില്‍ ഗതാഗത തടസ്സം പതിവായ സാഹചര്യത്തില്‍ വയനാട് ചുരംബദല്‍ റോഡ് യാഥാര്‍ത്ഥ്യമാക്കണമെന്ന് പ്രവാസി ലീഗ് വയനാട് ജില്ലാ കമ്മിററി ആവശ്യപ്പെട്ടു.ഈ പ്രശ്നത്തില്‍ ഗവണ്മെന്റ് അടിയന്തിരമായി ഇടപെട്ട് പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ നടത്താനും യോഗം തീരുമാനിച്ചു. പ്രവാസി ലീഗ് വയനാട് ജില്ലാ പ്രസിഡന്റ് കെ.നൂറുദ്ദീന്‍ അദ്ധ്യക്ഷതവഹിച്ചു.
കോഴിക്കോട് മെഡികോളേജിലേക്കും,കോഴിക്കോട് മറ്റു ആശുപത്രിയിലേക്കും ആമ്പുലന്‍സിലും മറ്റു കൊണ്ടുപോകുന്ന നിരവധി രോഗികളാണ് കഴിഞ്ഞ കാലങ്ങളില്‍ മരണപെട്ടത്.പ്രതീക്ഷിക്കാതെ മണിക്കൂറുകളോളമുള്ള ഗതാഗത തടസ്സം കാരണം പ്രവാസികള്‍ ഉള്പെടെപലരുടെയും യാത്ര മുടങ്ങുന്നതും തൊഴില്‍ നഷ്ടപെടുന്നതും നിത്യസഭവമാണ്.വയനാട്ടിലേക്കു താമശ്ശേരി ചുരം കൂടാതെ മറ്റു ആറ് ബദല്‍ വഴികള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഒന്നിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തെകുറിച്ച് ചര്‍ച്ച ച്ചെയ്യാന്‍ പോലും തയ്യാരാവാത്ത കേന്ദ്ര കേരള ഗവണ്മെന്റുകളുടെ നിലപാടില്‍ യോഗം ശക്തമായ പ്രതിശേധം രേഖപെടുത്തി .
1989 ല്‍ സര്‍വ്വേ ആരംഭിച്ച് 1991 ല്‍ പൂര്‍ത്തിയാക്കി സര്‍ക്കാര്‍ അംഗീകരിച്ച് 1994 ല്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന് പ്രവൃത്തി ഉദ്ഘാടനം ചെയ്ത ആദ്യത്തെ ബദല്‍ പാതയാണ് നിര്‍ദ്ദിഷ്ട പടിഞ്ഞാറത്തറ -പൂഴിത്തോട് ബദല്‍ പാത. ഏകദേശം പത്ത് കോടിയോളം രൂപ ഈ പാതയ്ക്കായി നീക്കി വെക്കുകയും ഏതാണ്ട് 70% പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
വെറും 27 കിലോമീറ്റര്‍ മാത്രം ദൂരമുളള ഈ പാതയുടെ ഇടയില്‍ വെറും 12 കിലോമീറ്റര്‍ മാത്രമുളള വനഭൂമിയാണ് ഈ പാതയ്ക്ക് ഇപ്പോഴും തടസ്സമായി നില്‍ക്കുന്നത്. അന്നത്തെ സര്‍വ്വേയില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം 54 ഏക്കര്‍ വനഭൂമി ഇതിലേക്ക് വിട്ടു നല്‍കേണ്ടതുണ്ടെന്നും പകരമായി ഇരട്ടിയോളം ഭൂമി വനം വകുപ്പിന് നല്കിയാല് മതിയെന്നുമാണ് പറഞ്ഞത് .അത് പ്രകാരം പടിഞ്ഞാറത്തറ, തരിയോട്, വെളളമുണ്ട, തൊണ്ടര്‍നാട്, പെരുവണ്ണാമുഴി തുടങ്ങിയ വില്ലേജുകളിലെ വിവിധയിടങ്ങളില്‍ 108 ഏക്കറോളം ഭൂമി വനം വകുപ്പിന് കൈമാറുകയും ചെയ്തു. എന്നിട്ടും ഇന്നുവരെ ഈ പാതയുടെ കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കാന്‍ മാറി മാറിവന്ന ഗവണ്മെന്റുകള്ക്ക് കഴിഞ്ഞിട്ടില്ല.
28 വര്‍ഷമായി വയനാട്ടുക്കാര്‍ ഈ പാതയ്ക്ക് വേണ്ടി കാത്തിരിപ്പ് തുടങ്ങിയിട്ട്. ഇന്നും മാറി മാറി വരുന്ന ഗവണ്മെന്റുകളും ജനപ്രതിനിധികളും തെരഞ്ഞെടുപ്പിനും മഴക്കാലത്തും മാത്രം ആശങ്കയുണര്‍ത്തുന്ന ഒരു പതിവ് കാഴ്ചയാണ് നാം കാണുന്നത്.വയനാടിന്റെ മാത്രം പ്രശ്നമായി കാണാതെ 70 ശതമാനം നിമ്മാണം പൂര്‍ത്തിയായ പൂഴിത്തോട് റോഡ് പടിഞ്ഞാറത്ത റോഡ് പണി ഇനിയും അമാന്തിച്ചുനില്‍ക്കാതെ നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തിയാക്കണമെന്ന് കല്‍പ്പററ ലീഗ് ഓഫീസില്‍ ചേര്ന്നപ്രവാസി ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം സര്‍ക്കാറിനോട് ആവശ്യപെട്ടു.ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ മടക്കിമല,ഷംസുദ്ധീന് പടിഞ്ഞാറത്തറ,അഹമ്മദ് കുട്ടികുഞ്ഞിപ്പ കണ്ണിയന്‍,സി ദ്ദീഖ് പിണങ്ങോട്,ഹംസ കല്ലുങ്ങല്‍,സി.പി.ലത്തീഫ്,പി.വി.സ്.മൂസ,മമ്മൂട്ടി വെട്ടന്,പി.കെ മൊയ്തീന് കുട്ടി,സി.ഇ.എ. ബക്കര്‍,ഉസ്മാന് മേമന, ഒ.കെ.അഹമ്മദ് കുട്ടി ഹാജി വൈത്തിരി,പി.ഹുസൈന്, അബൂട്ടിക,അബ്ദുല്‍ ജലീല്‍ മുട്ടില്‍,എം പി.ഇസ്മായില്‍,വി.അബ്ദുള്ള,കെ.കെ.അഷ്റഫ് കമ്പളക്കാട്,നാസര്‍ കല്‍പ്പറ്റ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍