അരുവികള്ക്കൊരു തണല്‍ പദ്ധതിക്ക് തുടക്കമായി
കല്‍പ്പറ്റ:ജില്ലയിലെ അരുവികളെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോരിറ്റി, വനം വകുപ്പ് ,ജില്ലാ സ്കൗട്ട് ആന്റ് ഗൈഡ്സ് വന്യജീവി സംരക്ഷണ സമിതി എന്നിവരുമായി കൈകോര്‍ത്ത് അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന 'അരുവികള്ക്കൊരു തണല്‍' പദ്ധതിയ്ക്ക് തുടക്കമായി. മുള,കൈത,നീര് മരുത് മുതലായ ജലസംരക്ഷണ ചെടികള്‍ വെച്ചുപിടിപ്പിച്ചും മറ്റ് ജലസംരക്ഷണ ടെക്നിക്കുകളും പദ്ധതികളും ഉപയോഗിച്ചും അരുവികളെ പുനരുജ്ജീവിപ്പിക്കുകയും ജലസമൃദ്ധികൂട്ടുകയുമാാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.ആദ്യഘട്ടത്തില്‍ ചുരുങ്ങിയത് മുന്നൂറ് അരുവികള്‍ ഇത്തരത്തില്‍ പുനരുജ്ജീവിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.ഇത് ഈ ജില്ലാ നിവാസികളുടേയും എല്ലാ സര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകളുടേയും സഹായത്തോടെ ഒരു ലോക മാതൃകയാവുമെന്ന് സംഘാടകര്‍ക്ക് ഉറപ്പുള്ള പദ്ധതിയാണ്.പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ ജഡ്ജും വയനാട് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോരിറ്റി ചെയര്‍മാനുമായഡോ.വി.വിജയകുമാര്‍ നിര്‍വ്വഹിച്ചു.സുല്‍ത്താന്‍ ബത്തേരി വൈല്‍ഡ് ലൈഫ് ഡിവിഷന് ഫോറസ്റ്റ് വൈല്‍ഡ് ലൈഫ് വാര്ഡന് ആന്റ് ഡെ.ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി.സാജന് അധ്യക്ഷത വഹിച്ചു.ജോസ് പുന്നക്കുഴി (പ്രസിഡന്റ്,ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് വയനാട്),ഷജ്ന കരീം(ഡി എഫ് ഒ സോഷ്യല്‍ ഫോറസ്ട്രി),വി.കെ.സജികുമാര്‍(പ്രിന്‍സിപ്പാള്‍,എന്‍ എസ് എസ് ഹയര്‍സെക്കണ്ടറി സ്കൂള്‍,കല്‍പ്പറ്റ),അരുള്‍ ബാദുഷ(സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍,വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി,ഇന്ത്യ പ്രോഗ്രാം),കെ.പി.സുനിത(സബ ജഡ്ജ്,സെക്രട്ടറി,ജില്ലാ ലീഗ് സര്‍വീസസ് അതോറിറ്റി,വയനാട്) എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍