അനിശ്ചിതകാല പണിമുടക്ക് വിജയിപ്പിക്കുക:ബി.എം.എസ്
ഓട്ടോറിക്ഷാ ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുക, ഓട്ടോ ടാക്സി വാഹനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ ഇന്ധനം നല്‍കുക,ഓട്ടോ തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം ബോണസ് അനുവദിക്കുക,ഇന്‍ഷൂറന്‍സ് പ്രീമിയ വര്‍ദ്ധനവ് പിന്‍വലിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടി യുടെ പരിധിയില്‍ ഉള്‍പ്പെടുത്തുക,അന്തര്‍ സംസ്ഥാന റോഡ് ടാക്സ് ഏകീകരിക്കുക,പെര്‍മിറ്റ് കാലാവധി 15 വര്‍ഷമാക്കുക, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയിലെ അപാകതകള്‍ പരിഹരിക്കുക,ഇ.എസ്.ഐ പരിരക്ഷ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന ഓട്ടോ ടാക്സി ലൈറ്റ് മോട്ടോര്‍ തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് വിജയിപ്പിക്കണമെന്ന് ബി.എം.എസ് വയനാട് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.കേരളത്തിലെ ഓട്ടോ ടാക്സി ലൈറ്റ് മോട്ടോര്‍ മേഖലയിലെ തൊഴിലാളികളുടെ ജീവിതം ഏറെ ദുരിതപൂര്‍ണ്ണവും, പ്രതിസന്ധി നിറഞ്ഞതുമാണ് .ഇവരെ സംരക്ഷിക്കുവാനോ തൊഴില്‍ സുരക്ഷ ഉറപ്പുനല്കുവാനോ സംസ്ഥാന സര്‍ക്കാര്‍ യാതൊരു വിധ പദ്ധതിയും ആവിഷ്ക്കരിച്ച് നടപ്പാക്കാത്തത് പ്രതിഷേധാര്‍ഹമാണ്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഈ മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കണ്ട മട്ട് കാണിക്കുന്നില്ല. പെട്രോളിനും, ഡീസലിനും ദിനംപ്രതി വില വര്‍ദ്ധിക്കുമ്പോള്‍ കേന്ദ്ര ഗവണ്മെന്റിനെ പഴിചാരി ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്ന പ്രവണതയാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നത്.പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടി യില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍ദ്ദേശം വെച്ചിട്ടും കേരള സര്‍ക്കാര്‍ അതിനു തയ്യാറാകാത്തതും പ്രതിഷേധാര്‍ഹമാണ്.ഈ സാഹചര്യത്തില്‍ ബി.എം.എസ്സ് മോട്ടോര്‍ തൊഴിലാളികള്‍ നടത്തുന്ന അവകാശ സമരത്തിന് തൊഴിലാളി സമൂഹത്തിന്റേയും, ബഹുജനങ്ങളുടേയും പിന്തുണയുണ്ടാകണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.യോഗത്തില്‍ കെ.ഹരിദാസന് അധ്യക്ഷത വഹിച്ചു, പി.കെ മുരളീധരന്, സന്തോഷ് .ജി, പി.ആര് സുരേഷ്, സി.കെ.സുരേന്ദ്രന്, ,കെ.കെ.പ്രകാശന്, അഡ്വ:വവിത എസ് നായര്‍, കെ.ടി .സുകുമാരന്‍, വാസുദേവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍