പനമരം ട്രാഫിക് പരിഷ്കാരം ലക്ഷ്യം കണ്ടുതുടങ്ങി
പനമരത്ത് നടപ്പിലാക്കിയ ഗതാഗത പരിഷ്കാരം ലക്ഷ്യം കണ്ടുതുടങ്ങി. ബസ് സ്റ്റാന്‍ഡിനുള്ളില്‍ പാര്‍ക്ക് ചെയ്തിരുന്ന മുഴുവന്‍ ഓട്ടോകള്‍ക്കും വിലക്കേര്‍പ്പെടുത്തിയതോടെ ബസുകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം കൂടി. സ്റ്റാന്റിന് മുന്പില് നിറുത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്തിരുന്നത് സര്‍വ്വീസ് സഹകരണ ബാങ്കിന് മുന്പിലേക്ക മാറ്റിയതും ഗുണമായി. ഓട്ടോസ്റ്റാന്റുകള്‍ റോഡിന്റെ ഇടതുവശത്താക്കാനും ഗതാഗത പരിഷ്കരണ യോഗത്തില്‍ തീരുമാനമായി. ആശുപത്രി റോഡില്‍ നിറുത്തിയിട്ടിരുന്ന ഓട്ടോകള്‍ രോഗികള്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കും ഏറെ ദുരിതം വിതച്ചിരുന്നു. മുഴുവന്‍ ഓട്ടോകള്‍ക്കും മാറ്റി പാര്‍ക്കിംഗ് അനുവദിച്ചതോടെ കാല്‍നടയാത്രക്കാര്‍ക്കും വഴി നടക്കാന്‍ ഇടം ലഭിച്ചു. പുറപ്പെടുന്നതിന് 15 മിനിട്ട് മുമ്പ് മാത്രമെ ഇനിമുതല്‍ സ്റ്റാന്റില്‍ ബസുകള്‍ക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍