വയനാടിനോടുള്ള വിദ്യാഭ്യാസ അവഗണന അവസാനിപ്പിക്കണം: എം.എസ്.എഫ്
കല്‍പ്പറ്റ: വയനാട് ജില്ലയോട് വിദ്യാഭ്യാസ അവഗണന അവസാനിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് എം എസ് എഫ് ജില്ലാ ക്യാമ്പസ് മീറ്റ് ആവശ്യപ്പെട്ടു. പ്ലസ് വണ്‍, ഡിഗ്രി സീറ്റുകള്‍ ആവശ്യത്തിനില്ലാത്തത് വിദ്യാര്‍ത്ഥികളെ വലക്കുകയാണ്, പ്ലസ് വണ്‍ അധിക ബാച്ചുകളാണ് അനുവദിക്കേണ്ടത്, സീറ്റുകള്‍ 20 ശതമാനം വര്‍ദ്ധിപ്പിക്കുമ്പോള്‍ 72 വിദ്യാര്‍ത്ഥികള്‍ ഒരു ക്ലാസ്സില്‍ പഠിക്കേണ്ട സാഹചര്യമാണ്.ഇത് വിദ്യാര്‍ത്ഥികളുടെ പഠനത്തേയും അധ്യാപകരുടെ അധ്യാപനത്തെയും സാരമായി ബാധിക്കുകയാണ്.ഈ സാഹചര്യത്തില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു.ജില്ലയില്‍ സര്‍ക്കാര്‍, എയ്ഡഡ് തലത്തില്‍ ഡിഗ്രി, പി ജി സീറ്റുകള്‍ പരിമിതമാണ്. അണ് എയ്ഡഡ്, സ്വാശ്രയ മേഖലയിലാണ് ഭൂരിപക്ഷം സീറ്റുകളും. ഈ സീറ്റുകളിലെ ഉയര്‍ന്ന ഫീസ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രയാസം സൃഷ്ടിക്കുകയാണ്. ജില്ലയുടെ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ സര്‍ക്കാര്‍, എയ്ഡഡ് കോളേജുകള്‍ക്കാവശ്യമായ നടപടി സ്വീകരിക്കണമെന്നും എം എസ് എഫ് ക്യാമ്പസ് മീറ്റ് ആവശ്യപ്പെട്ടു.
ചടങ്ങ് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എന്‍.കെ.റഷീദ് ഉദ്ഘാടനം ചെയ്തു.എം എസ് എഫ് ജില്ലാ പ്രസിഡണ്ട് വി പി സി ലുഖ്മാനുല്‍ ഹക്കീം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ മുഖ്യ പ്രഭാഷണം നടത്തി.ഹരിത സംസ്ഥാന സെക്രട്ടറി അനഘ, എം എസ് എഫ് ജില്ലാ ഭാരവാഹികളായ മുനവ്വറലി സാദത്ത്, ജവാദ് പി.കെ, നിസാര്‍ കരടിപ്പാറ, ഫായിസ് തലക്കല്‍, അജ്മല്‍ ആര്‍വാള്‍, നസ്റിന് കുന്നമ്പറ്റ, ഫഹ്മിദ മേപ്പാടി സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍