സബ് ജയിലിലെ മാലിന്യം ഓടവഴി പുഴയിലേക്ക് ഒഴുകുന്നതായി പരാതി; പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്ത്
വൈത്തിരി: വൈത്തിരിയിലെ സബ് ജയിലില്‍ നിന്നുള്ള മലിന്യം ഓടയിലൂടെ തുറന്ന് വിട്ട് ദേശീയ പാതക്കരികിലൂടെ ഒഴുകി പുഴയിലെത്തുന്നതായി പരാതി. വൈത്തിരിയിലെ ആശുപത്രിയിലടക്കം വെള്ളമെത്തിക്കുന്ന കുടിവെള്ള പദ്ധതിക്ക് മുകളിലായാണ് മാലിന്യം പുഴയിലേക്ക് എത്തുന്നതെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. ഓടയില്‍ കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ രോഗകാരികളായ കൊതുകുകള്‍ പെരുകുന്നത് മൂലം പരിസരവാസികള്‍ ദുരിതത്തിലാണ്. നിരവധി തവണ ഇക്കാര്യം ജയില്അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും മാലിന്യ സംസ്കരണത്തിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നു. പരാതിപ്പെട്ടപ്പോള്‍ കരാറുകാരന്റെ തലയില്‍ ഇട്ട് പരിഹാരം കാണാതെ ജയില്‍ അധികൃതര്‍ കൈമലര്ത്തുന്നതായാണ് പരാതി. നാട്ടുകാര്‍ ഇതിനെ തുടര്‍ന്ന് പഞ്ചായത്തിലും ആരോഗ്യ വകുപ്പിലും പരാതി കൊടുത്തിട്ടുണ്ട്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍