ചുരത്തില്‍ സ്വകാര്യ ബസ്സുകള്‍ക്ക് ഗതാഗത അനുമതിയില്ല : തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത്
കല്‍പ്പറ്റ:കാലവര്‍ഷത്തില്‍ തകര്‍ന്ന ചുരം റോഡ് അറ്റകുറ്റ പണികള്‍ക്ക് ശേഷം ഗതാഗതത്തിനായി തുറന്ന് നല്‍കിയിട്ടും സ്വകാര്യ ബസ്സുകള്‍ക്ക് ഇതുവരെ സര്‍വ്വീസ് നടത്താന്‍ അനുമതി നല്‍കാത്ത അധികൃത നടപടിക്കെതിരെ വ്യാപക പ്രതിഷേധം. ദിനംപ്രതി നൂറോളം കെ എസ് ആര് ടി സി ബസ്സുകള്‍ കടത്തി വിടുമ്പോഴും തങ്ങള്‍ക്ക് മാത്രം അനുമതി നിഷേധിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നാണ് ബസ് തൊഴിലാളികള്‍ ചോദിക്കുന്നത്. നിലവില്‍ കോഴിക്കോട് നിന്ന് വയനാട്ടിലേക്കും, തിരിച്ചും സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളിലെ തൊഴിലാളികള്‍ ഇന്ന് പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി. നിപ്പാ ഭീതിയിലും , ചുരമിടിഞ്ഞതിനാലും ദിവസങ്ങളോളം സര്‍വ്വീസ് മുടങ്ങിയ തങ്ങള്‍ക്ക് ദിവസവും പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും തൊഴിലാളികള്‍ പറയുന്നു.അറുപതോളം കുടുംബങ്ങള്‍ പട്ടിണിയിലാണെന്നും ,പൊതുവെ പ്രതിസന്ധിയിലായ സ്വകാര്യ ബസ് സര്‍വ്വീസുകള്‍ അടച്ചു പൂട്ടേണ്ട സാഹചര്യമാണ് അധികൃതര്‍ സൃഷ്ടിക്കുന്നതെന്നും തൊഴിലാളികള്‍ ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു.സ്വകാര്യ ബസ് ഗതാഗതം നിരോധിച്ചൂവെന്ന് അവകാശപ്പെടുന്ന അധികൃതര്‍ രാത്രിയുടെ മറവില്‍ വന്‍കിട മുതലാളിമാരുടെ സ്വകാര്യ ബസ്സുകള്‍ കടത്തിവിടുന്നതായും തൊഴിലാളികള്‍ ആരോപിച്ചു. ഇനിയും തങ്ങളോടുള്ള വിവേചനം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്നും സ്വകാര്യ ബസ് തൊഴിലാളികള്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍