തോട്ടം സേവനവേതന വ്യവസ്ഥകള്‍ കാലോചിതമായ പരിഷ്ക്കരിക്കണം :ബിഎംഎസ്
കല്‍പ്പറ്റ:തോട്ടം മേഖലയെ സംരക്ഷിക്കുന്നതിനായും, പ്രതിസന്ധി തരണം ചെയ്യുന്നതിനു മായുള്ള റിട്ട: ജസ്റ്റീസ് എന്‍.കൃഷ്ണന് നായര്‍ കമ്മീഷന് റിപ്പോര്‍ട്ട് 2016ലെ പ്രധാന ശിപാര്‍ശകള്‍ നടപ്പാക്കുവാന്‍ ചട്ടം മുന്നൂറ് അനുസരിച്ച് മുഖ്യമന്ത്രി 21ന് നിയമസഭയില്‍ നടത്തിയ പ്രസ്താവന സ്വീകാര്യമാണെങ്കിലും ചില അവ്യക്തതകളും, ദുരൂഹതകളും നിലനില്‍ക്കുന്നതാണെന്ന് വയനാട് എസ്റ്റേറ്റ് മസ്ദൂര്‍ സംഘം ( ബി.എം.എസ്) വയനാട്ജില്ലാ ജനറല്‍ സെക്റട്ടറി പി.കെ.മുരളീധരന്.കമ്മീഷന് തൊഴിലാളികള്‍ക്ക് ഗുണകരമായ ഒട്ടനവധി കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടി കാട്ടിയിട്ടുണ്ടെങ്കിലും അത് നടപ്പാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നുള്ളത് പ്രതിഷേധാര്‍ഹവും നിരാശാജനകമാണെന്നും അദ്ദേഹം. സേവനവേതന വ്യവസ്ഥകളില്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയാല്‍ മാത്രമേ തദ്ദേശീയരായ തൊഴിലാളികള്‍ ഈ മേഖലയിലേക്ക് കടന്നു വരുവാന്‍ താല്‍പ്പര്യം കാണിക്കുകയുള്ളു. ഇപ്പോള്‍ ഭൂരിപക്ഷം തൊഴിലാളികളും ഇതര സംസ്ഥാനത്തു നിന്നും ഇവിടെ എത്തി കരാര്‍ തൊഴില്‍ എടുക്കുകയാണ്.ഇത് തുര്‍ന്നാല്‍ തോട്ടം വ്യവസായം കരാര്‍ സംമ്പ്രദായത്തിലേക്ക് മറുമെന്നതില്‍ തര്‍ക്കമില്ല. തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് പകരം അവരെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാര്‍ഗ്ഗരേഖകള്‍ക്ക് വിധേയമായി ഭവനം നിര്‍മ്മിച്ചു നല്‍കുമെന്ന് പറയുമ്പോള്‍ നിലവിലെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട മുന്‍ ഗണനാ പട്ടികയിലെ ഗുണഭോക്താക്കളെ മറികടന്ന് തോട്ടം തൊഴിലാളികളെ എങ്ങനെ ഉള്പ്പെടുത്തുമെന്നതിന് യാതൊരു വിധ നിര്‍ദ്ദേശ മോ, പാക്കേജോ പ്രഖ്യാപിച്ചിട്ടില്ല. 50 % തുക സര്‍ക്കാരും,50% തുക കമ്പനി ഉടമകളും നല്കി പണിയുന്ന വീടുകളുടെ ഉടമസ്ഥാവകാശം ആര്‍ക്കാ യി രി ക്കും തൊഴിലാളികള്‍ക്കോ, മാനേജ്മെന്റിനോ എന്നും വ്യക്തമാക്കണം. കൂടാതെ തോട്ടം തൊഴിലാളികള്‍ക്ക് വീട് വെക്കാനാവശ്യമായ ഭൂമി സൗജന്യമായി സര്‍ക്കാറിന് വിട്ടു നല്‍കാനായി തോട്ടം ഉടമകളുമായി ഒരു കരാര്‍ ഉടമ്പടി ഉണ്ടാക്കുമെന്ന് പറയുമ്പോള്‍ നിലവില്‍ പാട്ട കാലാവധി കഴിഞ്ഞ് അനധികൃതമായി ഭൂമി കൈവശം വെച്ചു വരുന്ന കമ്പനികള്‍ക്ക് ആ ഭൂമിക്ക് രേഖാപരമായ ഉടമസ്ഥാവകാശം ചാര്‍ത്തി കൊടുക്കുവാനുള്ള ഗൂഢശ്രമം ഇതിനു പിന്നിലുള്ളതായും സംശയിക്കേണ്ടി ഇരിക്കുന്നു. ഹാരിസണ്‍സ് മലയാളം കമ്പനിക്ക് അനുകൂലമായ കേരള ഹൈക്കോടതിയുടെ ഈ അടുത്ത കാലത്തുണ്ടായ വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുമെന്ന് പറഞ്ഞത് നടക്കില്ലെന്നതിന്റെ സൂചനയും ഇതില്‍ അടങ്ങിയിട്ടുണ്ടോ എന്ന് സംശയിക്കുന്നതില്‍ കുറ്റപ്പെടുത്തേണ്ടതില്ല. വന്‍കിട തോട്ടം ഉടമകള്‍ പാട്ടക്കാലാവധി കഴിഞ്ഞുംഅനധികൃതമായി കൈവശം വെച്ചു വരുന്ന അധിക ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത്ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും ,ഭൂരഹിതര്ക്കുംവിതരണം ചെയ്യണം എന്നാണ് ബി.എം എസ്സിന്റെ നിലപാട്. കഴിഞ്ഞ സര്‍ക്കാരുകളുടെ കാലത്ത് സി.ഐ.ടി.യു. എ.കെ.എസ്, കെ.എസ്.കെ.ടി.യു. തുടങ്ങിയ സി.പി.ഐ (എം) പോഷക സംഘടനകള്‍ ഇതേ ആവശ്യവുമായി രംഗത്തുവരുകയും ഭൂമി കയ്യേറി പിടിച്ചെടുക്കല്‍ സമരവും, കുടില്‍ കെട്ടല്‍ സമരവും നടത്തിയിരുന്നു. ഈ കാര്യത്തില്‍ ഇവര്‍ നിലപാട് വ്യക്തമാക്കണം. കാലപ്പഴക്കം ചെന്ന ലക്ഷക്കണക്കിന് റബ്ബര്‍ മരങ്ങള്‍ മുറിച്ചു മാറ്റുമ്പോള്‍ വനം വകുപ്പ് ഈടാക്കിയിരുന്ന സീനിയറേജ് ഒഴിവാക്കിയതിന്റെ മറവില്‍ തേയില തോട്ടങ്ങളിലെ സില്‍വര്‍ഓക്ക്, ഗ്രാന്റീസ്, യൂക്കാലിപ്സ് തുടങ്ങിയ വന്മരങ്ങളും പാസ്സോടുകൂടി മുറിച്ചു കടത്തുവാനും ഏറെ സാധ്യതയുണ്ട്. പാട്ടക്കാലാവധി കഴിയുന്ന മുറക്ക് പാട്ടം പുതുക്കി നല്‍കുന്നതിനുള്ള കാലതാമസം ഒഴിവാക്കി നല്കുമെന്നു പറയുമ്പോള്‍ ആയത് ലേലത്തിന് വെച്ച് ഏറ്റവും കൂടിയ പാട്ടത്തിനായിരിക്കണം നല്‍കേണ്ടത്.അല്ലാതെ അതേ കമ്പനിക്ക് തുച്ചമായ പാട്ടത്തിന് നല്കുന്ന സ്ഥിതി ഉണ്ടാവരുത്. ചട്ടം മുന്നൂറ് പ്രകാരം കമ്മീഷന് റിപ്പോര്‍ട്ടിലെ കമ്പനികള്‍ക്ക് അനുകൂലമായ ശിപാര്‍ശകള്‍ നടപ്പാകുവാന്‍ പ്രസ്താവന നടത്തുമ്പോള്‍ തൊഴിലാളി സംഘടനകള്‍ കഴിഞ്ഞ ആറ് മാസക്കാലമായി മാനേജ്മെന്റിനോടു് സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഡിമാന്റ് നോട്ടീസ് നല്കി പ്രക്ഷോഭരംഗത്താണ്. പി. എല്‍.സി.യില്‍ മാനേജ്മെന്റ് ഇതുവരെയും കൂലി ചര്‍ച്ചയക്ക് തയ്യാറായിട്ടില്ലെന്നുള്ളത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി പൂട്ടി കിടക്കുന്നതും, ഉടമകള്‍ ഉപേക്ഷിച്ചു പോയതുമായ തോട്ടങ്ങള്‍ ഏറ്റെടുക്കുവാനും, തൊഴിലാളി സഹകരണ സംഘങ്ങള്‍ വഴി സര്‍ക്കാര്‍ സഹായത്തോടു കൂടി പ്രവര്‍ത്തിപ്പിക്കുവാനുള്ള തീരുമാനവും. തൊഴിലാളികള്‍ക്ക് ഇ. എസ്.ഐ. നടപ്പാക്കുവാനുള്ള തീരുമാനവും സ്വാഗതാര്‍ഹമാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍