സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ തോട്ടംതൊഴിലാളികള്‍ക്ക് ആശ്വാസമാകും :സിപിഐഎം
കല്‍പ്പറ്റ:കേരളത്തിലെ തോട്ടം മേഖലുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസത്തെ സംസ്ഥാന മന്ത്രിസഭാ തീരുമാനമായി 9 കാര്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിലെ തോട്ടം മേഖലക്ക് ഉണര്‍വുണ്ടാക്കുന്നതും, തൊഴിലാളികള്‍ക്ക് സുരക്ഷിത ബോധത്തോടെ തോട്ടങ്ങളില്‍ തൊഴില്‍ ചെയ്യാന്‍ സാധ്യത ഒരുക്കുന്നതുമാണ് സംസ്ഥാന മന്ത്രിസഭയുടെ ഈ തീരുമാനങ്ങളെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിന് പ്രസ്താവിച്ചു. എല്‍.ഡി.എഫ് സര്‍ക്കാര്‍ ധീരമായാണ് തോട്ടം മേഖലക്ക് വേണ്ടി 9 കാര്യങ്ങള്‍ പ്രഖ്യാപിച്ചതെന്നും ഇതെല്ലാം തന്നെ തൊഴിലാളികളെ തോട്ടങ്ങളിലേക്ക് ആകര്‍ഷിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.ആദ്യ കാലത്ത് തൊഴിലാളികളെ തോട്ടങ്ങളിലേക്ക് ആകര്‍ഷിച്ചിരുന്നത് സ്ഥിരം തൊഴിലും, താമസ സൗകര്യവും. ചികിത്സാ സൗകര്യവുമായിരുന്നു. ഇതെല്ലാം ഇന്ന് കാലാനുസൃത മാറ്റങ്ങള്‍ക്ക് വിധേയമാവാതെ നില്‍ക്കുകയായിരുന്നു. ഇതിന് കാരണം ആഗോളവത്ക്കരണ നയങ്ങളെ തുടര്‍ന്ന് കാര്‍ഷിക മേഖല നേരിട്ട എല്ലാ പ്രതിസന്ധിയും തോട്ടം മേഖലയേയും ബാധിച്ചുവെന്നതാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് പൊതുവേ സര്‍ക്കാരുകള്‍ അറച്ചു നിന്നു. കാരണം ചില കാര്യങ്ങളില്‍ തീരുമാനമെടുത്താല്‍ വിമര്‍ശിക്കപ്പെടും എന്ന ധാരണ പൊതുവിലുണ്ടായിരുന്നതായി ജില്ലാ സെക്രട്ടറി പറയുന്നു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ ധീരമായാണ് തോട്ടം മേഖലക്ക് വേണ്ടി 9 കാര്യങ്ങള്‍ പ്രഖ്യാപിച്ചത്. കൂലി കാലാനുസൃതമായി വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാലാഹരണപ്പെട്ട നിയമ വ്യവസ്ഥകളോടെയുള്ള ചികിത്സ മാത്രമാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. ഇതില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ആലോചിച്ചിരിക്കുന്നു. ഭവന പദ്ധതി തൊഴിലാളികളുടെ ഒരു സ്വപ്ന പദ്ധതിയാണ്. അതും സര്‍ക്കാര്‍ വ്യക്തതയോടെ പ്രഖ്യാപിച്ചിരിക്കുന്നു. തോട്ടം മേഖലക്ക് സര്‍ക്കാരിന്റെ ഒരു പ്ലാന്റേഷന് പോളിസി രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
അടച്ച് കിടക്കുന്നതും കൃത്യമായി പ്രവര്‍ത്തിക്കാത്തതുമായ തോട്ടങ്ങള്‍ ഏറ്റെടുക്കാനും, ആവശ്യമെങ്കില്‍ തൊഴിലാളി സഹകരണ സംഘങ്ങള്‍ക്ക് നടത്തിപ്പ് ചുമതല നല്‍കാനും, മൂലധനം സര്‍ക്കാര്‍ സഹായമായി നല്‍കാനുമുള്ള തീരുമാനം തൊഴിലാളികളെ ബുദ്ധിമുട്ടിപ്പിക്കുന്ന മാനേജുമെന്റുകള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണെന്നും
സര്‍ക്കാരിന്റെ തീരുമാനങ്ങളെ സ്വാഗതം ചെയ്യുകയും, അഭിനന്ദിക്കുകയും ചെയ്യുന്നതായും പി ഗഗാറിന് പ്രസ്താവനയില്‍ അറിയിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍