കുറ്റിയാടി ചുരത്തിലേക്കുള്ള റോഡുകള്‍ തകര്‍ന്നു; യാത്രികര്‍ക്ക് ദുരിതയാത്ര
മാനന്തവാടി;വയനാട് ജില്ലയില്‍ നിലവിലുള്ള ഏക ചുരം ബദല്‍ റോഡായ കുറ്റിയാടി ചുരം റോഡിലേക്കുള്ള പാതകള്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയില്‍.താമരശ്ശേരി ചുരം തകരുമ്പോഴെല്ലാം പകരമായി ഉപയോഗിക്കുന്ന റോഡിലെ തരുവണ മുതല്‍ മക്കിയാട് വരെയുള്ള പത്ത് കിലോമീറ്റര്‍ റോഡാണ് പൂര്‍ണ്ണമായും തകര്‍ന്നിരിക്കുന്നത്.കരാറുകാരന് യഥാസമയം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാത്തതും അധികൃതര്‍ ശ്രദ്ധ ചെലുത്താത്തതുമാണ് റോഡിലൂടെയുള്ള യാത്ര ദുരിതത്തിലാക്കിയത്. മാറി മാറി വരുന്ന ജന പ്രതനിധികള്‍ വയനാട് കുറ്റിയാടി ചുരം റോഡിനും അനുബന്ധറോഡുകള്ക്കും വേണ്ടത്രപരിഗണന നല്‍കാത്തതിന്റെ ദുരിതമാണ് ഇപ്പോള്‍ ജില്ലയിലേക്കുള്ള യാത്രക്കാര്‍ അനുഭവിക്കുന്നത്.മുന്‍ സര്‍ക്കാരിന്റെ കാലത്ത് പല ഗ്രാമീണ റോഡുകളും മികവുറ്റതാക്കിയെങ്കിലും ചുരംബദല്‍ റോഡായി അറിയപ്പെടുന്ന മാനന്തവാടി കുറ്റിയാടി റോഡിനെ വേണ്ടത്ര പരിഗണിച്ചിരുന്നില്ല.റോഡിലെ പല ഭാഗങ്ങളിലും മതിയായ അറ്റകുറ്റപ്പണികള്‍ പോലും കൃത്യമായി നടത്തിയിരുന്നില്ല.എന്നാല്‍ ചുരം ഡിവിഷനില്പെട്ട് നിരവില്‍പ്പുഴ മുതലുള്ള ഭാഗങ്ങള്‍ നവീകരിക്കുകയും ചെയ്തു.തുടര്‍ന്ന് വന്ന സര്‍ക്കാരും മുന്തിയ പരിഗണന നല്കുമെന്നുറപ്പ് നല്കിയ നിരവില്‍പ്പുഴ റോഡിന്റെ കാര്യത്തില്‍ രണ്ട് വര്‍ഷം പിന്നിട്ടിട്ടും പണിപൂര്‍ത്തിയാക്കാന്‍ ശ്രദ്ധചെലുത്തിയില്ല.എട്ട് മാസം മുമ്പ് തുടങ്ങിയ റോഡിന്റെ പത്ത് കിലോമീറ്റര്‍ ദൂരത്തിലുള്ള നവീകരണ പ്രവൃത്തികള്‍ എങ്ങുമെത്താതെ ഒരു മാസം മുമ്പ് നിര്‍ത്തി വെക്കുകയായിരുന്നു.ജനപ്രതിനിധികളും പൊതുമരാമത്ത് ഉദ്യോഗസ്ഥരും വേണ്ടത്ര ശ്രദ്ധ നല്കാത്താണ് കരാറുകാരന്റെ അനാസ്ഥക്ക് യാത്രക്കാര്‍ ദുരിതം പേറാനിടയാക്കിയതെന്നാണ് ആക്ഷേപം.തരുവണ മുതല്‍ മക്കിയാട് വരെയുള്ള ഭാഗങ്ങളിലൂടെ വാഹനമോടിക്കാന്‍ കഴിയാത്ത വിധം തകര്‍ന്നിരിക്കുകയാണ്.കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലേക്കുള്ള ഭാരം കൂടിയ ലോറികളും വാഹനങ്ങളും ഇത്ു വഴി പോവാന്‍ തുടങ്ങിയതോടെ റോഡിലൂടെ കാല്‍നട യാത്ര പോലും കഴിയാതെയായി.കുറ്റിയാടി റോഡിലേക്കുള്ള അനുബന്ധ റോഡുകള്‍ അടിയന്തിരമായി ഗതാഗതയോഗ്യമാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നെങ്കിലും ഇതു വരെയും യാതൊരു പ്രവൃത്തികളും റോഡില്‍ ആരംഭിച്ചിട്ടില്ല.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍