യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടിന്റെ വോട്ട് അസാധുവായി.
വയനാട് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടിന്റെ വോട്ട് അസാധുവായി.യുഡിഎഫ് മുന്നണി ധാരണപ്രകാരം പ്രസിഡണ്ട് സ്ഥാനം മുസ്ലിംലീഗിന് കൈമാറുന്നതിന്റെ ഭാഗമായി നടന്ന തെരഞ്ഞെടുപ്പിലാണ് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി അംഗവുമായ പി ഇസ്മയിലിന്റെ വോട്ട് അസാധുവായത്.പടിഞ്ഞാറത്തറ ഡിവിഷനിലെ കെ ബി നസീമയായിരുന്നു പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി. വോട്ട് ചെയ്യേണ്ട സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെ ഇന്റു മാര്‍ക്ക് രേഖപ്പെടുത്താനായിരുന്നു വരണാധികാരിയായ കലക്ടര്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഇതിന് പകരം ഒപ്പ് രേഖപ്പെടുത്തിയാണ് ഇസ്മയില്‍ വോട്ട് അസാധുവാക്കിയത്. തെരഞ്ഞെടുപ്പില്‍ 10 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ ബി നസീമ വിജയിച്ചത്. സിപിഐ എമ്മിലെ സി ഓമനയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ഇവര്‍ക്ക് അഞ്ച് വോട്ട് ലഭിച്ചു. ജില്ല നേതൃത്വത്തിന്റെ വിപ്പ് ലംഘിച്ച് ജനതാദള്‍ (യു)വിലെ അനില തോമസ് യുഡിഎഫിന് വേണ്ടി വോട്ട് രേഖപ്പെടുത്തി.ആകെയുള്ള 16 അംഗങ്ങളില്‍ അഞ്ച് പേരാണ് എല്‍ഡിഎഫിനുള്ളത്. യുഡിഎഫില്‍ കോണ്‍ഗ്രസിന് ആറ് അംഗങ്ങളുംമുസ്ലിംലീഗിന് നാലും അംഗങ്ങളുണ്ട്. ഒരു സീറ്റ് ജനതാദള്‍ (യു)വിനാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍