താമരശ്ശേരി ചുരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ നിരോധിച്ചു ; ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെയാണ് നിരോധനം
വയനാട് ചുരം റോഡില്‍ ചിപ്പിലിതോടിന് സമീപം മണ്ണിടിഞ്ഞ് അപകടാവസ്ഥയില്‍ ആയതിനാല്‍ ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി കോഴിക്കോട് ജില്ലാ കളക്ടര്‍ യു വി ജോസ് അറിയിച്ചു. മണ്ണിടിഞ്ഞ ഭാഗത്ത് അറ്റകുറ്റ പണികള്‍ തടസ്സപ്പെടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.കോഴിക്കോട് നിന്നും ചിപ്പിലിത്തോട് വരെ കെ എസ് ആര് ടി സി സര്‍വീസ് നടത്തും. തുടര്‍ന്ന് വയനാട്ടിലേക്കുള്ള കെ എസ് ആര് ടി സി ഷട്ടില്‍ സര്‍വ്വീസ് തുടരും. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെയാണ് നിരോധനം.ചുരത്തിലെ അറ്റകുറ്റ പണികള്‍ എത്രയും പെട്ടന്ന് പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അതിനു ശേഷം നിരോധനം നീക്കുമെന്നും കളക്ടര്‍ യു.വി ജോസ് അറിയിച്ചു.എന്നാല്‍ രണ്ടു ദിവസത്തിനുള്ളില്‍ റോഡിലെ മണ്ണ് നീക്കം ചെയ്ത് മരങ്ങള്‍ വെട്ടി വീതി കൂട്ടിയ ശേഷം നിയന്ത്രണം നീക്കുമെന്നാണ് സാങ്കേതിക വിദഗ്ധരില്‍ നിന്നും ലഭിക്കുന്ന സൂചന
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍