കെഎസ്ആര്‍ടിസിയുടെ കെടുകാര്യസ്ഥത; വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വലയുന്നു; യാത്ര ആനുകൂല്യത്തിനുള്ള പാസ്സിനായി മണിക്കൂറുകള്‍ ചെലവഴിച്ചിട്ടും കാര്യമില്ല
മാനന്തവാടി;വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യയാത്രാ പാസ് ലഭിക്കാന്‍ മാനന്തവാടി കെ എസ് ആര്‍ ടി സി ഓഫീസില്‍ പെടാപ്പാട്. നേരത്തെ കെ എസ് ആര്‍ ടി സിയിലുണ്ടായിരുന്ന ജീവനക്കാരുടെ 'അദര്‍ ഡ്യൂട്ടി' എടുത്ത് കളഞ്ഞതോടെയാണ് വിദ്യാലയ വര്‍ഷാരംഭത്തില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ദുരിതത്തിലായത്.കോരിച്ചെരിയുന്ന മഴയത്തും പുലര്‍ച്ചെ മുതല്‍ നീണ്ട ക്യൂവില്‍ നിന്ന് സാഹസപ്പെട്ടാലും ഊഴമെത്തുമ്പോള്‍ ഇന്നത്തെ ടോക്കണ്‍ കഴിഞ്ഞെന്ന മറുപടിയാവും ലഭിക്കുക.എല്ലാ ചൊവ്വാഴ്ചയുമാണ് കാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കുകയും കാര്‍ഡ് വിതരണം നടത്തുകയും ചെയ്ത് വന്നിരുന്നത്.എന്നാല്‍ തിരക്ക് പരിഗണിച്ച് ഇത് ഈ മാസം എല്ലാ ദിവസങ്ങളിലുമാക്കിയിട്ടുണ്ട്.നേരത്തെ 75 പേര്‍ക്ക് നല്‍കിയിരുന്ന കാര്‍ഡ് തിരക്ക് വര്‍ദ്ധിച്ചതോടെ 150 ആക്കി ഉയര്‍ത്തിയെങ്കിലും ഇതിനായുള്ള ക്യു അവസാനിപ്പിക്കാന്‍ കഴിയാത്തതാണ് ദുരിതമാവുന്നത്.ബുധനാഴ്ച എഴുന്നൂറിലധികം ആളുകളാണ് കാര്‍ഡിനായി എത്തിയത്. കാര്‍ഡ് കിട്ടില്ലെന്നായതോടെ ഇവര്‍ ജീവനക്കാരുമായി വാക്കേറ്റം ഉണ്ടായത് കയ്യാങ്കളിയുടെ വക്കോള മെത്തി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് വെളുപ്പിന് 5 മണി മുതല്‍ വരിനില്‍ക്കാന്‍ തുടങ്ങിയത്.തിരുനെല്ലി, തോല്‍പ്പെട്ടി, തൃശ്ശിലേരി, പേര്യ, കുഞ്ഞോം, നിരവില്‍പ്പുഴ, മൊതക്ക ര, പാല്‍വെളിച്ചം, തുടങ്ങിയ പ്രേ ദശങ്ങളിലെ കല്‍പ്പറ്റ, മാനന്തവാടി, പുല്‍പ്പള്ളി, മീനങ്ങാടി, മേപ്പാടി എന്നിവിടങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് കാര്‍ഡിനായി എത്തുന്നത്. ബഹളത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ബുധനാഴ്ച എത്തിയ 150 ന് ശേഷമുള്ളവര്‍ക്ക് ടോക്കണ്‍ നല്‍കാന്‍ തീരുമാനിക്കുകയും ടോക്കണ്‍ ലഭിച്ചവരുടെ അപേക്ഷ വ്യാഴാഴ്ച സ്വീകരിക്കാനും തീരുമാനമായതോടെയാണ് ബഹളം അവസാനിച്ചത്.തിരക്ക് പരിഗണിച്ച് കൂടുതല്‍ ജീവനക്കാരെ നിയോഗിക്കുകയോ അതാത് ദിവസങ്ങളിലേക്ക് ടോക്കണ്‍ സമ്പ്രദായ മേര്‍പ്പെടുത്തുകയോ ചെയ്ത് ദുരിതത്തിനറുതി വരുത്തണമെന്നാണ് ആവശ്യം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍