പൊളളമ്പാറ പാലത്തിന്റെ അനുബന്ധ റോഡ് തകര്‍ന്ന സംഭവം; അന്വേഷണം തുടങ്ങി; ആദ്യമഴയില്‍ തന്നെ റോഡ് തകര്‍ന്നത് നിര്‍മ്മാണത്തിലെ അപാകത കൊണ്ടെന്ന് ആക്ഷേപം
മാനന്തവാടി : ഉദ്ഘാടനത്തിന് മുന്‍പേ തവിഞ്ഞാല്‍ തൊണ്ടര്‍നാട് പഞ്ചായത്തുകളെബന്ധിപ്പിക്കുന്നപൊള്ളമ്പാറ പാലത്തിന്റെ അനുബന്ധ റോഡ് തകര്‍ന്ന സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് അന്വേഷണം തുടങ്ങി.കനത്ത മഴയില്‍ റോഡ് തകര്‍ന്നു എന്ന നിലയില്‍ മാത്രം സംഭവത്തെ ലളിതമായി കാണാതെ റോഡിന്റെ ആസൂത്രണത്തിലും നിര്‍മാണത്തിലും ഉണ്ടായ അപാകതകള്കൂടി അന്വേഷിക്കുമെന്ന് അറിയുന്നു.കഴിഞ്ഞദിവസം തന്നെ ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് ചീഫ് എന്‍ജിനീയറുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സ്ഥലം സന്ദര്ശിച്ച്വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇത് പഠിച്ച ശേഷമാകും തുടര്‍ നടപടികള്സ്വീകരിക്കുക.സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാ വാര്‍ഷിക ആഘോഷ പരിപാടികളില്‍ ഉള്‍പ്പെടുത്തി മെയ് 18ന് പാലത്തിന്റെ ഉദ്ഘാടനം നടത്താന്‍ ആലോചിച്ചിരുന്നതാണ്. പിന്നീട്പൊതുമരാമത്ത് മന്ത്രിയുടെ ജില്ലാ സന്ദര്‍ശന തിയതി പലവിധ കാരണങ്ങളാല്‍ മാറ്റിവെക്കുകയായിരുന്നു. മന്ത്രിയെ കൊണ്ടുവന്ന് അഭിമാനപൂര്‍വം ഉദ്ഘാടനം ചെയ്യാന്‍വെച്ച പാലത്തിന്റെ അനുബന്ധ റോഡ് പാടേ തകര്‍ന്നത് അതീവ ഗൗരവത്തോടെയാണ്മരാമത്ത് വകുപ്പ് വീക്ഷിക്കുന്നത്. 200 മീറ്ററോളം നീളമുള്ള റോഡിന്റെ പകുതിയിലേറെയും നെടുകെ പൊട്ടിതകരുകയായിരുന്നു. ഉദ്ഘാടനം കഴിഞ്ഞില്ലെങ്കിലും പണി പൂര്ത്തിയായതിടെവാഹനങ്ങള് പാലത്തിലൂടെ കടത്തിവിട്ടിരുന്നു. റോഡ് പാടേ തകര്ന്നതോടെഇതുവഴിയുള്ള ഗതാഗതവും ഞായറാഷ്ച മുതല്‍ പൂര്‍ണമായും നിലച്ചു. അനുബന്ധറോഡിനായി മണ്ണിട്ട് ഉയര്‍ത്തിയ ഭാഗത്ത് മണ്ണ് ഒഴുകിപോകാതിരിക്കാന്‍ ഇരു
വശങ്ങളും എട്ട് മീറ്റര്‍ ഉയരത്തില്‍ കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. ഇതിന്പകരം കരിങ്കല്‍ കെട്ട് ആയിരുന്നെങ്കില്‍ വെളളം കെട്ടിനിന്ന് റോഡ് തകരുന്നസാഹചര്യം ഒഴിവാക്കാനമായിരുന്നെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. അനുബന്ധറോഡില് ടാറിങ് പൂര്‍ത്തീകരിച്ചെങ്കിലും ഓവുചാല്‍ ഇല്ലാത്തതിനാല്‍ കനത്ത മഴയില്വെള്ളം മണ്ണിലേക്ക് ഇറങ്ങിയതും അരികിലെ കോണ്‍ക്രീറ്റ് മതില് തകരുന്നതിന്ഇടയാക്കി.പൊതുമാരാമത്ത് വകുപ്പ് ഏഴ് കോടി 82 ലക്ഷം രൂപ ചെലവഴിച്ചാണ് പാലംയാഥാര്ത്ഥ്യമാക്കിയത്. തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് ടൗണിനെയുംതൊണ്ടര്നാട് പഞ്ചായത്തിലെ പുതുശ്ശേരി ടൗണിനെയുംഎളുപ്പത്തില്ബന്ധിപ്പിക്കുന്നതിന് ഈ പാലം വഴിയൊരുക്കിയിരുന്നു. ആദ്യമഴയില്‍ തന്നെറോഡ് തകര്‍ന്നത് നിര്‍മാണത്തിലെ അപാതകത കൊണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആറ് മാസം മുമ്പാണ് പൊള്ളമ്പാറ പാലത്തിന്റെ രണ്ട് ഭാഗത്തേയുംഅപ്രോച്ച് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 12 മിറ്റര്‍ വീതിയില്‍ റോഡ്മണ്ണിട്ട് ഉയര്‍ത്തുകയായിരുന്നു. അപ്രോച്ച്നാല് വര്‍ഷം മുന്‍പാണ് പാലത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍