ഡി.വൈ.എഫ്.ഐ ഉപരോധസമരം ഫലം കണ്ടു; ബാണാസുര ഹൈഡല്‍ കേന്ദ്രത്തിലെ പുഷ്പോത്സവം നിര്‍ത്തി;ടിക്കറ്റ് നിരക്ക് പഴയനിലയിലാക്കി.
പടിഞ്ഞാറെത്തറ; പൂക്കളില്ലാത്ത പുഷ്പോത്സവത്തിന്റെ പേരില്‍ വിനോദ സഞ്ചാരികളെ കൊള്ളയടിച്ച് സ്വകാര്യ നേഴസറി ഉടമക്ക് ലാഭമുണ്ടാക്കി നല്കുന്ന ഹൈഡല്‍ ടൂറിസം കേന്ദ്രത്തിന്റെ ചൂഷണത്തിന് വിരാമമായി.ഡി വൈ എഫ് ഐ ഇന്നലെ രാവിലെ മുതല്‍ നടത്തിയ ഉപരോധ സമരത്തെ തുടര്‍ന്നാണ് പുഷ്പോത്സവം നിര്‍ത്തി വെക്കാനും ഹൈഡല്‍ കേന്ദ്രത്തിലേക്കുള്ള പ്രവേശന ടിക്കറ്റ് നിരക്ക് മുമ്പിലത്തെത് പോലെ 30 രൂപയാക്കുവാനും തീരുമാനിച്ചത്.ഏപ്രില്‍ 1 മുതല്‍ ആരംഭിച്ച പുഷ്പോത്സവത്തിന്റെ പേരിലായിരുന്നു ടിക്കറ്റ നിരക്ക് 60 രൂപയാക്കിയത്.ഹൈഡല്‍ കേന്ദ്രത്തിന്റെ കൈവശമുണ്ടായിരുന്ന രണ്ടര ഏക്കറോളം സ്ഥലം പാകപ്പെടുത്തി വെള്ളവും വെളിച്ചവും സൗജന്യമായി നല്‍കിയാണ് സ്വകാര്യ നേഴ്സറിക്ക് പുഷ്പോത്സവം നടത്താന്‍ ഹൈഡല്‍ കേന്ദ്രം അനുമതി നല്‍കിയത്.പുഷ്പോത്സവത്തിന്റെതുള്പ്പെടെയുള്ള ടിക്കറ്റും ചേര്‍ത്ത് 60 രൂപ സഞ്ചാരികളില്‍ നിന്നുമീടാക്കിയുമായിരുന്നു പുഷ്പോത്സവം നടത്തിയത്.അവധിക്കാലത്ത് ബാണാസുരയുടെ ഖ്യാതിയില്‍ ഡാം സന്ദര്‍ശിക്കാനെത്തിയ മുഴുവന്‍ പേരില്‍ നിന്നും പുഷ്പോത്സവടിക്കറ്റ് തുക ഈടാക്കി സ്വാകര്യ നെഴ്സറിക്ക് ഉടമക്ക് നല്‍കുകയും ചെയ്തു.എന്നാല്‍ പ്രതിഷേധിക്കാനോ സമരം നടത്താനോ ആരുമുന്നോട്ട് വന്നില്ല.ഇതോതുടര്‍ന്നാണ് ഡാമില്‍ നിറയെ സന്ദര്‍ശകരെത്തുന്ന ചെറിയപെരുന്നാള്‍ മുന്നില്‍ കണ്ട് മെയ് 31 ന് അവസാനിക്കേണ്ട പുഷ്പോത്സവം വീണ്ടും ഒരു മാസം കൂടി നടത്താന്‍ ഹൈഡല്‍ കേന്ദ്രം അനുമതി നല്‍കിയത്.ഇതോടെയാണ് ഡജി വൈ എഫ് ഐ പ്രതിഷേധവുമായി രംഗത്തെത്തിയത്.ഇന്നലെ രാവിലെ മുതല്‍ സന്ദര്‍ശകരെ അകത്തു കടത്താതെ പ്രവര്‍ത്തകര്‍ കവാടത്തിന് മുമ്പില്‍ ഉപരോധസമരം നടത്തുകയായിരുന്നു.പരിഹാരം വൈകിയതോടെ ബാണാസുര ഹൈഡല്‍ കേന്ദ്രത്തിന്റെ ചുമതലയുള്ള സ്പെഷ്യല്‍ ഓഫീസര്‍ ബോസന്ലാലിനെ അവരുടെ ഓഫീസിലും ഉപരോധിച്ചു.ഇതോടെ ഹൈഡല്‍ ഡയരക്ടരുമായി ഫോണില്‍ സംസാരിക്കുകയും തുടര്‍ന്ന് മന്ത്രിയുടെയും ഇടപെടലോടെ സമരക്കാരുടെ ആവശ്യം അംഗീകരിച്ച് പുഷ്പോത്സവം നിര്‍ത്തിവെക്കുകയും ടിക്കറ്റ് നിരക്ക് പഴയരീതിയിലാക്കുകയുമായിരുന്നു.സമരത്തിനും ചര്‍ച്ചകള്‍ക്കും ഡി വൈ എഫ് ഐ ജില്ലകമ്മറ്റിയംഗം എം പി വിജേഷ്,ബ്ലോക്ക് സിക്രട്ടറി എം.രമേശ്,ജിജിത്,സുഹൈല്‍,ഹര്‍ഷ,പടിഞ്ഞാറെത്തറ പഞ്ചായത് പ്രസിഡന്റ് പി ജി സജേഷ്, പ്രദീപന് മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍