പകയും വിദ്വേഷവും പടര്‍ത്താനുള്ള ദുശക്തികളെ ചെറുക്കണം:ഖുര്‍ആന്‍ സെമിനാര്‍
കല്‍പ്പറ്റ:ഖുര്‍ആന്‍ ഉദ്ഘോഷിക്കുന്ന സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം ഉള്‍ക്കൊള്ളാന്‍ വിശ്വാസി സമൂഹം തയ്യാറാകണമെന്ന് ഐ എസ് എം സംസ്ഥാന സമിതി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ സെമിനാര്‍ ആവശ്യപ്പെട്ടു.പകയും വിദ്വേഷവും സമൂഹത്തില്‍ പടര്‍ത്താനുള്ള ദുശക്തികളെ ചെറുക്കാന്‍ മാനവിക കൂട്ടായ്മ ഉയര്‍ന്നുവരണമെന്നും സെമിനാര്‍.മനുഷ്യത്വം ഉയര്‍ത്തിപിടിക്കുന്ന വേദഗ്രന്ഥങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് പരമത വെറുപ്പും വര്‍ഗ്ഗീയതയും വളര്‍ത്തുന്നവര്‍ നാടിന് ഭീഷണിയാണ്.മതഗ്രന്ഥങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് തെറ്റിദ്ധാരണ പടരാന്‍ കാരണം.തുറന്ന മനസ്സോടെ എല്ലാ മതഗ്രന്ഥങ്ങളും വായിക്കാന്‍ തയ്യാറായാല്‍ വര്‍ഗ്ഗീയതയ്ക്ക് സ്ഥാനമുണ്ടാകില്ല.ഐ.എസ്.എം.ചൂണ്ടി കാട്ടി.വേദങ്ങളെ ദുര്വ്യാഖ്യാനിക്കുന്നവരെ കെണിയില്‍ വീഴുന്നത് കൊണ്ടാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്.രാജ്യത്തിന്റെ ബഹുസ്വരതയെ അംഗീകരിക്കാത്തവരെ വെള്ള പൂശാന്‍ മതനിരപേക്ഷത ഉയര്‍ത്തിപിടിക്കുന്നവര്‍ക്ക് സാദ്ധ്യമല്ല.മതഗ്രന്ഥങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന വൈവിധ്യത്തിന്റെ സന്ദേശം പ്രയോഗവത്കരിക്കണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.ഐ.എസ്.എം.കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച സംസ്ഥാന ഖുര്‍ആന്‍ സെമിനാര്‍ പ്രസിഡന്റ് ഡോ.എ.ഐ.അബ്ദുള്‍ മജീദ് സ്വലാഹി ഉദ്ഘാടനം ചെയ്തു.കെ.എം.കെ.ദേവര്‍ഷോല അധ്യക്ഷത വഹിച്ചു.ഇഫ്താര്‍ സംഗമവും ഖുര്‍ആന്‍ വെളിച്ചം പദ്ധതിയും ഐ.സി.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.ഐ.എസ്.എം.ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.കെ.സെക്കറിയ്യ,വൈസ് പ്രസിഡന്റ് നിസാര്‍ ഒളവണ്ണ,ശബീര്‍ കൊടിയത്തൂര്‍,കെ.എം.എ.അസീസ്,അബ്ദുറഹിമാന് സുല്ലമി,സി.കെ.അസീസ് പിണങ്ങോട്,മമ്മൂട്ടി മുസ്ല്യാര്‍,ഡോ.അഫ്സല്,എ.പി.ഹമീദ്,നൗഷാദ് കരുവണ്ണൂര്‍,അബ്ദുറസാഖ് സലഫി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍