കാട്ടാനയുടെ ആക്രമണത്തില്‍ പതിനൊന്നുകാരന് കൊല്ലപ്പെട്ടു ;കടുത്ത പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്ത്
കര്‍ണാടകയിലെ മുതുമലയില്‍ നിന്നും ബന്ധുവീട്ടിലെത്തിയ മഹേഷ്(11) ആണ് കൊല്ലപ്പെട്ടത്. നൂല്‍പ്പുഴ പൊന്‍കുഴി കാട്ടു നായ്ക്കകോളനിയില് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. വടക്കനാട് നിന്ന് തുരത്തിയ കാട്ടുകൊമ്പനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് സംശയമുണ്ടെങ്കിലും വനം വകുപ്പ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മഹേഷിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താന്‍ അമ്പലവയല്‍ ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പ്രതിഷേധം രൂക്ഷമായിരിക്കുകയാണ്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഡി.എഫ്.ഒ.യെയും നാട്ടുകാര്‍ തടഞ്ഞ് വെച്ചിരിക്കയാണ്. കൂടാതെ പ്രതിഷേധക്കാര്‍ റോഡും ഉപരോധിക്കുന്നുണ്ട്. തങ്ങള്‍ അനുഭവിച്ച് വരുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍