മൂന്ന് പതിറ്റാണ്ടുകള്‍ നീണ്ട സേവനത്തിന് ശേഷം അബൂബക്കര്‍ എസ്ഐ പടിയിറങ്ങുന്നു
പോലീസ് സേനയില്‍ 32 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനുശേഷം അബൂബക്കര്‍ എസ്ഐ ജോലിയില്‍ നിന്നും വിരമിക്കുന്നു. നിലവില്‍ പടിഞ്ഞാറത്തറ പോലീസ് എസ്ഐ ആയ ഇദ്ദേഹം മെയ് 31 നാണ് വിരമിക്കുന്നത്. 32 വര്‍ഷത്തിനിടയില്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡലടക്കം 35 റിവാര്‍ഡുകള്‍ കരസ്ഥമാക്കിയ അബൂബക്കര്‍ ഏറെ ചാരിതാര്‍ത്ഥ്യത്തോടെയാണ് സേവനത്തില്‍ നിന്നും വിടവാങ്ങുന്നത്.1987 ജനുവരിയിലാണ് അബൂബക്കര്‍ പോലീസ് സേനയില്‍ പ്രവേശിക്കുന്നത്. മൂന്ന് പതിറ്റാണ്ടുകള്‍ നീണ്ട പോലീസ് ജീവിതത്തിനിടയില്‍ ബത്തേരി, വെള്ളമുണ്ട, മാനന്തവാടി, കമ്പളക്കാട്, വൈത്തിരി, തലപ്പുഴ, കോഴിക്കോട് സിറ്റി, ഡിസിആര്‍ബി, വയനാട് എസ്എംഎസ്, പടിഞ്ഞാറത്തറ എന്നിവിടങ്ങളില്‍ അബൂബക്കര്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.ഇക്കാലയളവുകളില്‍ ബത്തേരി, അമ്പലവയല്‍,മാനന്തവാടി സ്റ്റേഷന് പരിധികളിലെ പല കൊലപാതകകേസുകള്‍ തെളിയിക്കുന്നതിലും സ്പിരിറ്റ്, കഞ്ചാവ് തുടങ്ങിയ കേസുകള്‍ തെളിയിക്കുന്നതിലും പ്രത്യേക സ്ക്വാഡില്ചേര്ന്ന് പ്രവര്‍ത്തിക്കാന്‍ ഇദ്ധേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ 35 റിവാര്‍ഡുകള്‍ അബൂബക്കറിനെ തേടിയെത്തിയിട്ടുണ്ട്. കൂടാതെ 2001 ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും ഇദ്ധേഹത്തിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം പടിഞ്ഞാറത്തറയില്‍ എസ്ഐ ആയി ചാര്‍ജ്ജ് ഏറ്റെടുത്തശേഷം ജീവിതത്തിലെ ഏറ്റവുംവെല്ലുവിളിനിറഞ്ഞ സാഹചര്യവും അബൂബക്കറിന് നേരിടേണ്ടി വന്നിട്ടുണ്ട്. ബാണാസുര സാഗറില്‍ മീന്‍പിടിക്കാന്‍ പോയി കൊട്ടത്തോണി മറിഞ്ഞ സംഭവം ആദ്യം വിവരം ലഭിക്കുന്നത് ഇദ്ധേഹത്തിനായിരുന്നു. തുടര്‍ന്ന് പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് മൂന്ന് നാല് ദിവസം ഡാം പരിസരത്ത് തിരച്ചിലിന് നേതൃത്വം നല്‍കിയത് ഇദ്ധേഹമായിരുന്നു. പ്രതികൂല സാഹചര്യത്തില്‍ ജീവന്‍പണയം വെച്ചും അബൂബക്കര്നടത്തിയ സേവനം പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതിക്ക് പാത്രമായിരുന്നു.
ഒടുവില്‍ 32 വര്‍ഷങ്ങള്‍ നീണ്ട യൂണിഫോം ജീവിതത്തിന്റെയവസാനം മെയ് 31ന് സേനയില്‍ നിന്നും പടിയിറങ്ങുമ്പോള്‍ താന്‍ ഏറെ സന്തുഷ്ടനാണെന്നും വിശ്രമജീവിതം സാമൂഹികസാംസ്കാരിക രംഗങ്ങളില്‍ സജീവമാകാനായി നീക്കിവെക്കാനാണിഷ്ടമെന്നും അദ്ധേഹം പറയുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍