തരിയോട് പഞ്ചായത്തില്‍ ഇന്ന് അവിശ്വാസ ചര്‍ച്ച;ബിജെപി യില്‍ പ്രതീക്ഷ വെച്ച് ഇരു മുന്നണികളും.
പടിഞ്ഞാറത്തറ;തരിയോട് ഗ്രാമ പഞ്ചായത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയ നോട്ടീസ് ഇന്ന് മണിക്ക് ചര്‍ച്ചക്കെടുക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റീനാ സുനിലിതിരെ യുഡിഎഫ് അംഗങ്ങള്‍ ഈ മാസം 14 നാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്.മുന്നണി അടിസ്ഥാനത്തില്‍ മത്സരിച്ച് ജയിച്ച ശേഷം യുഡിഎഫി ലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് രണ്ടര വര്‍ഷം മുമ്പ് അഞ്ചംഗംങ്ങള് മാത്രമുള്ള എല്‍ഡിഎഫ് അധികാരത്തിലെത്തിയത്.മുന്നണിയിലെ ലീഗംങ്ങള് എല്‍ഡിഎഫിലെ പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കുകയായിരുന്നു.ബിജെപിയിലെ രണ്ടംഗങ്ങളും വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്തതോടെയാണ് റീനാസുനില് പ്രസിഡന്റായത്.എന്നാല്‍ രണ്ടര വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ്സും മുസ്ലിംലീഗും ചേര്‍ന്നാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരിക്കുന്നത്.പ്രമേയം പാസാവണമെങ്കില്‍ ഏഴു പേരുടെ പിന്തുണ വേണം.ആറംഗങ്ങള്‍ മാത്രമുള്ള യുഡിഎഫ് കൊണ്ടു വന്ന പ്രമേയത്തെ ബിജെപി പിന്തുണച്ചാല്‍ പ്രസിഡന്റ് സ്ഥാനം സിപിഎം ന് നഷ്ടമാവും.ബിജെ പി സബായിക്കുമെന്ന വിശ്വാസമാണ് ഇരുമുന്നണികള്‍ക്കുമുള്ളത്.ഭരണ മുന്നണിയുടെ ഏകാധിപത്യ സ്വജനപക്ഷപാത നയങ്ങള്‍ക്കെതിരെ ഗ്രാമ പഞ്ചായത്തിലെ ബിജെപി യിലെ രണ്ടംഗങ്ങള്‍ ഇന്നലെ പഞ്ചായത് ഓഫീസിന് മുമ്പില്‍ ഉപവാസസമരം നടത്തിയിരുന്നു.പെട്ടെന്ന് സംഘടിപ്പിച്ച ഈ സമരം ഇന്ന് നടക്കുന്ന അവിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുത്ത് പ്രസിഡന്റിനെതിരെ വോട്ട് ചെയ്യാനുള്ള നീക്കത്തിന് വേണ്ടിയാണെന്നാണ് സൂചന.ഈ പ്രതീക്ഷയാണ് യുഡിഎഫിനുള്ളത്.എന്നാല്‍ ഏത് വിധേനയും വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടു നില്പ്പിക്കാനായുള്ള ശ്രമങ്ങള്‍ സിപിഎം ന്റെ ഭാഗത്ത് നിന്നും സജീവമായി നടക്കുന്നുണ്ട്.രാവിലെ 10 മണിക്കാണ് പ്രമേയം ചര്‍ച്ചക്കെടുക്കുന്നത്. തുടര്‍ന്ന് വോട്ടെടുപ്പ് നടക്കും.വൈസ് പ്രസിഡന്റ് സി പിഐ യുടെ ചന്ദ്രശേഖരനെതിരെ അവിശ്വാസ പ്രമേയം നല്‍കാതെ പ്രസിഡന്റിനെതിരെ മാത്രം അവിശ്വാസപ്രമേയം കൊണ്ട് വന്നത് യുഡിഎഫിന്റെ തന്ത്രമായിട്ടാണ് കരുതുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍