പുസ്തക സമ്പാദ്യ ശീലം സമൂഹത്തിന്റെ അജണ്ടയായി മാറണം: പി.ഇസ്മായില്‍
പനമരം:പുസ്തകങ്ങള്‍ക്കായി ചിലവഴിക്കുന്ന പണം ഒരിക്കലും വൃതാവിലല്ലെന്ന് ജില്ലാ പഞ്ചായത്ത് അംഗം പി.ഇസ്മായില്‍ അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്തിന്റെ അക്ഷര പുര പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചീക്കല്ലൂര്‍ ദര്‍ശന ലൈബ്രററിക്ക് അനുവദിച്ച പുസ്തകങ്ങളും ഫര്‍ണിച്ചറുകളും വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു. വസ്ത്രകള്ക്കും ആടയഭരണങ്ങള്ക്കുമെല്ലാം മലയാളികള്‍ മത്സരിച്ച് പണം ചിലവഴിക്കുന്നവരാണ്. ഇവയില്‍ പലതിന്റെയും ആയുസ്സ് കുറഞ്ഞ കാലയളവ് മാത്രമാണ്. എന്നാല്‍ ഒരു പുസ്തകത്തിന്റെ ആയുസ്സ് എത്രയെന്ന് തിട്ടപ്പെടുത്താന്‍ കഴിയില്ല. മനുഷ്യന് മരിച്ചാലും പുസ്തകങ്ങള്‍ ജീവിക്കും. ജന്മദിനത്തിലും പരീക്ഷാവിജയത്തിലും കുട്ടികള്‍ക്ക് വിലയേറിയ സമ്മാനങള് രക്ഷിതാക്കള്‍ കൈമാറാറുണ്ട്. അക്കൂട്ടത്തില്‍ പുസതകങ്ങള്‍ കൂടി വാങ്ങി കൊടുക്കുന്ന സംസ്കാരം കൂടി ഓരോ വീടുകളിലും ആരംഭിക്കണം. ഒരു പുസ്തകം കയ്യിലെടുക്കുമ്പോള്‍ നിരവധി മഹാന്മാരെയാണ് നാം ചേര്‍ത്ത് വെക്കുന്നത്. ധനസമ്പാദനത്തിനായി താല്പര്യം പ്രകടിപ്പിക്കുന്നത് പോലെ പുസ്തക സമ്പാദനശീലം സമൂഹത്തിന്റ്റെ അജണ്ടയായി മാറണം. ലൈബ്രററി പ്രസിഡന്റ് ശിവന്‍പിള്ള മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലാ രാമദാസ്, വാര്‍ഡ് മെമ്പര്‍ ടി.കെ സരിത, ഷാജി പുല്‍പ്പള്ളി, ബാബുരാജ്, വിനോദ് പുല്ലഞ്ചേരി, എം.ദേവകുമാര്‍, വി.എസ്സ് വര്‍ഗീസ്, ഉണ്ണികൃഷ്ണന് ചീക്കല്ലൂര്‍, സണ്ണി ഡാനിയേല്‍, ബിജു മാസ്റ്റര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍