കൊട്ടിയൂര്‍ വൈശാഖ മഹോത്സവം ;മുതിരേരി വാള് എഴുന്നെള്ളിച്ചു
മാനന്തവാടി:കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ച് കോരിച്ചൊരിയുന്ന മഴയെയും വകവെക്കാതെ മുതിരേരി വാള് കൊട്ടിയൂരിലേക്ക് എഴുന്നെള്ളിച്ചു.ഇന്ന് ഉച്ചതിരിഞ്ഞ് 4.20 നാണ് മൂഴിയോട്ടില്ലം സുരേഷ് നമ്പൂതിരി അനുഷ്ഠാന കര്‍മ്മങ്ങള്‍ക്ക് ശേഷം വാളുമായി കൊട്ടിയൂരമ്പലത്തിലേക്ക് കാല്‍നടയായി പുറപ്പെട്ടത്. മഴയെയും വകവെക്കാതെ നൂറുകണക്കിനാളുകള്‍ നൂറ്റാണ്ടുകളായി നടക്കുന്ന ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ മുതിരേരിക്കാവില്‍ എത്തിയിരുന്നു. ദക്ഷയാഗത്തിന് സമാനമാണ് കൊട്ടിയൂരിലെ വൈശാഖ മഹോത്സവം.
ശിവന് ദക്ഷനെ വധിച്ച് ചുഴറ്റിയെറിഞ്ഞ ഉടവാള് വയനാടന്‍ മലമടക്കുകള്‍ കടന്ന് മുതിരേരിയിലെ പാലയാട്ട് വയലില്‍ വന്നു വീണു എന്നതാണ് ഐതീഹ്യം.മലയാള മാസമായ ഇടവത്തിലെ ചോതിയിലാണ് കൊട്ടിയൂരിലെ ഉത്സവം തുടങ്ങുക.ഇതിനു മുന്നോടിയായി തന്നെ മുതിരേരി ക്ഷേത്രത്തിലും ഒരുക്കങ്ങള്‍ തുടങ്ങുകയായി. 28 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം നെയ്യാട്ടത്തില്‍ തുടങ്ങി തിരുകലാശാട്ടത്തോടെയാണ് സമാപിക്കുക.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍