ഇടിമിന്നലില്‍ വന്മരം പിളര്‍ന്നു ;ശിഖരങ്ങള്‍ ചിതറിത്തെറിച്ചു
പുല്‍പ്പള്ളി:വെള്ളിയാഴ്ച്ചയുണ്ടായ ഇടിമിന്നലില്‍ വീട്ടിമൂല കുന്നത്തേല്‍ മോഹനന്റെ കൃഷിയിടത്തിലുള്ള ഈട്ടി മരമാണ് ഇടിമിന്നലില്‍ പിളര്‍ന്നത്. അറുപതടിക്ക് മുകളില്‍ ഉയരവും നാല് മീറ്റര്‍ വീതിയുമുള്ള മരം പകുതിവെച്ച് ഒടിയുകയും മരത്തിന്റെ ചില്ലകള്‍ തെറിച്ച് വീണ് കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. 150 മീറ്റര്‍ ദൂരത്തിലുള്ള വയലില്‍ വരെ മരക്കൊമ്പുകള്‍ തെറിച്ചുവീണിട്ടുണ്ട്. മോഹനന്റെ വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.ഓടുകള്‍ പൊട്ടുകയും,ഭിത്തിയില്‍ വിള്ളല്‍ വീഴുകയും ചെയ്തു.കൃഷിയിടത്തിലെ കാപ്പി,റബര്‍,കുരുമുളക് തുടങ്ങിയവ മരം വീണ് നശിച്ചു.മരം ചിതറി തെറിച്ച സമയത്ത് പറമ്പില്‍ തൊഴിലാളികള്‍ ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായെന്ന് ഉടമസ്ഥന് പറഞ്ഞു.മരം വീണ് വനാതിര്‍ത്തിയിലെ ഫെന്‍സിഗും തകര്‍ന്നു.റവന്യൂ വകുപ്പിന്റെ കണക്കിലുള്ള ഈട്ടിമരത്തിനാണ് ഇടിമിന്നലേറ്റത്.വര്‍ഷങ്ങളായി മരം ഇവിടെ ഉണങ്ങി നില്‍ക്കുകയായിരുന്നു.നാല് വര്‍ഷം മുമ്പ് ഉദ്യോഗസ്ഥരെത്തി മരം മുറിക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു.രണ്ട് വര്‍ഷത്തിനകം മുറിക്കമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇതുവരെ മുറിച്ചില്ല.ഇതുപോലെ രണ്ട് മരങ്ങള്‍ കൂടി തോട്ടത്തിലുണ്ട് .ഇവ മുറിച്ച് മാറ്റാന്‍ അധികൃതര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സ്ഥലം ഉടമ ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍