ആരോഗ്യവകുപ്പ് പരിശോധന നടത്തി.
വെള്ളമുണ്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ അഭിമുഖ്യത്തില്‍ വെള്ളമുണ്ട ഏഴെനാല് ടൗണിലെ കടകളില്‍ പരിശോധന നടത്തി. വൃത്തിഹീനവും കൊതുകുവളരാന്‍ സാധ്യതയുള്ളതുമായ കടകളില്‍ നിന്ന് 4200 രൂപ പിഴ ഈടാക്കി. ലൈസന്‍സില്ലാതെയും വൃത്തിഹീനവുമായ സാഹചര്യത്തില്‍ കാണുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് സഈദ് അറിയിച്ചുയ.പരിശോധനയക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് സഈദ് ,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജോബിന് വര്‍ഗീസ്, രാജേഷ് കാളിയത്ത്, ജോണ്സണ് ജോസഫ് ,പഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്ക് നിസാര്‍.കെ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍