ഡ്രോപ്പ് ഔട്ട് ഫ്രീ വയനാട് ; ഗൃഹസന്ദര്‍ശനം ആരംഭിച്ചു
മാനന്തവാടി:പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വയനാട് ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍,പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ അഭിയാന് എന്നിവയുടെയും സംയുക്താഭിമുഖ്യത്തില്‍ ഡ്രോപ്പ് ഔട്ട് ഫ്രീ വയനാട് പദ്ധതിയുടെ ഭാഗമായുള്ള ഗൃഹസന്ദര്ശനപരിപാടിയ്ക്ക് തുടക്കമായി.വിവിധ ആദിവാസി ഊരുകളില്‍ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, അധ്യാപകരും സന്ദര്‍ശനം നടത്തി.പനമരം പഞ്ചായത്തിലെ ഗൃഹസന്ദര്‍ശന പരിപാടി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ബിന്ദു രാജന് ഉദ്ഘാടനം ചെയ്തു.കല്ലുമൊട്ടംകുന്ന് കോളനിയില്‍ അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയല്‍ സ്കൂള്‍ പ്രധാനാധ്യാപകന് കെ.എല്‍ തോമസ്, ബി.പി.ഒ കെ. സത്യന്, പി.ആര് ബിജു എന്നിവരും പങ്കെടുത്തു. മാനന്തവാടി മുന്‍സിപ്പാലിറ്റിയില്‍ പൊലമുട്ടംകുന്ന് കോളനിയില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സ പ്രദീപശശി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ വര്‍ഗീസ് ജോര്‍ജ്ജ്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ശാരദ സജീവന്, മാനന്തവാടി ഗവ. യു.പി സ്കൂള്‍ പ്രധാനാധ്യാപിക മേരി അനൂജ, ബി.ആര്.സി ട്രെയ്നര്‍ അനില്‍കുമാര്‍ കെ.ബി, സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.
തവിഞ്ഞാല്‍ പഞ്ചായത്തില്‍ തലപ്പുഴ ഗവ. യു.പി സ്കൂള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ മുണ്ടിയത്ത്, മക്കൊല്ലി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. മുഴുവന്‍ കുട്ടികള്‍ക്കും പാഠപുസ്തകവും യൂണിഫോമും വിതരണം പൂര്‍ത്തിയാക്കിയും, മുഴുവന്‍ അധ്യാപകര്‍ക്കും 8 ദിവസത്തെ പരിശീലനം നല്കിയ ശേഷവുമാണ് വിദ്യാലയങ്ങള്‍ തുറക്കുന്നത്.മുമ്പില്ലാത്ത വിധം പൊതുവിദ്യാലയങ്ങളിലെ അധ്യാപകരും, പി.ടി.എ അംഗങ്ങളുമെല്ലാം തന്നെ വളരെനേരത്തെ വിദ്യാലയങ്ങളില്‍ ഒത്തുച്ചേര്‍ന്നു പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങളില്‍ മുഴുകിയിരിക്കുന്ന കാഴ്ചകളാണ് കാണാന്‍ കഴിയുന്നത്.
ഹൈസ്കൂള്‍ ക്ലാസുകളെല്ലാം തന്നെ ഹൈടെക് ആയിക്കഴിഞ്ഞു. യു.പി, എല്‍.പി ക്ലാസുകളും ഹൈടെക്കാവാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മുഴുവന്‍ കുട്ടികളെയും സ്കൂളില്‍ എത്തിക്കാനും നിലനിര്‍ത്താനുമുള്ള ഡ്രോപ്പ് ഔട്ട് ഫ്രീ വയനാട് പദ്ധതിയുടെ വിജയത്തിനായി 29.05.2018 വരെ മുഴുവന്‍ കോളനികളിലും എത്തി കുട്ടികളെ സ്കൂളിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കും
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍