അവലോകന യോഗം നടത്തി
കല്‍പ്പറ്റ: 2017-18 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദ ജില്ലാതല ബാങ്കിംഗ് സമിതി അവലോകന യോഗം കല്‍പ്പറ്റയില്‍ ജില്ലാപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് കെ.മിനി ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ വായ്പാ വിതരണം അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്നും സമൂഹത്തിലെ അര്‍ഹരായ പഠനത്തില്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികളെ വായ്പാ കുടിശ്ശികയുടെ പേരില്‍ അകറ്റി നിര്‍ത്തരുതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അവര്‍ പറഞ്ഞു.ജില്ലയിലെ ബാങ്കുകളുടെ 2017-18 വര്ഷത്തെവിശദമായ റിപ്പോര്‍ട്ടും ആസ്പിരേഷന്‍ ജില്ലയായി പ്രഖ്യാപിച്ച വയനാട് ജില്ലയുടെ സമഗ്രവികസനത്തിനായി ബാങ്കുകള്‍ ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവര്‍ത്തിക്കണമെന്നും മുഖ്യ പ്രഭാഷണം നടത്തിയ കനറാബാങ്ക് റീജണല്‍ ഹെഡ് സി.രവീന്ദ്രനാഥന്‍ ഓര്‍മ്മപ്പെടുത്തി. 4000 കോടി മുന്‍ഗണനാ മേഖലക്ക് ലക്ഷ്യമിട്ട് 2470 കോടി കാര്‍ഷികമേഖലയിലും 399 കോടി കര്ഷികേതരമേഖലയിലും മറ്റുമുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് 417 കോടിയും വായ്പ അനുവദിച്ച് 82% ലക്ഷ്യം കൈവരിച്ചതായി നബാര്‍ഡ് ഡിഡിഎം വി.ജിഷ അറിയിച്ചു. ബാങ്കുകളുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെയും റിസര്‍വ് ബാങ്കിന്റെ പുതിയതായി പ്രഖ്യാപിക്കപ്പെട്ട നയങ്ങളുടെ വിശദീകരണവും വിശകലനവും ആര്‍ബിഐ എല്‍ ഡി ഒ പി.ജി.ഹരിദാസ് നടത്തി.ലീഡ് ഡി സ്ട്രിക്ട് മാനേജര്‍ എം.ഡി. ശ്യാമള അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.സുഭദ്രാ നായര്‍, കെ ജി ബി റീജനല്‍ മാനേജര്‍ എം.പ്രസാദ്, അനുഷവേലായുധന് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍