ചൂളമടിയിലൂടെ ലോകറെക്കോര്ഡിലേക്കെത്താനുള്ള ശ്രമവുമായി പുല്‍പ്പള്ളി സ്വദേശി അനിലും മകനും..!
പുല്‍പ്പള്ളി:ചൂളമടി അല്പം സീരിയസായി തന്നെ കരുതുന്ന അച്ഛനും മകനും ലോക റെക്കോര്‍ഡ് ലക്ഷ്യമാക്കി മുന്നോട്ടിറങ്ങുമ്പോള്‍ പ്രോത്സാഹനവുമായി നാട്ടുകാരും രംഗത്ത്. പുല്‍പ്പള്ളി മരകാവ് കുന്നപ്പള്ളി അനില്‍ ജേക്കബ്ബും, മകന് ക്രിസ്റ്റി ജേക്കബ്ബുമാണ് ചൂളം വിളിയിലൂടെ സംഗീതത്തിന്റെ മാസ്മരികത അനുഭവഭേദ്യമാക്കുന്നത്. ഇന്ത്യന്‍ വിസിലേഴ്സ് അംഗമായ അനില്‍ നിലവില്‍ ഇന്ത്യന്‍ റെക്കോര്‍ഡും, ഏഷ്യന്‍ റെക്കോര്‍ഡും ഈ മേഖലയില്‍ കരസ്ഥമാക്കിക്കഴിഞ്ഞിട്ടുണ്ട്. അടുത്തലക്ഷ്യം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡാണെന്ന് അനില്‍ പറയുന്നു. പിതാവിന്റെ പാത പിന്തുടരുന്ന മകന് ക്രിസ്റ്റിയും അച്ഛനോടൊപ്പം വിവിധ വേദികളില്‍ ചൂളമടിയിലൂടെ സംഗീതമധുരം പകര്‍ന്നിട്ടുണ്ട്.
എറണാകുളത്ത് സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയാണ് അനില്‍. ഏത് ഗാനം കേട്ടാലും മിനിട്ടുകള്‍ക്കുള്ളില്‍ അവ ചൂളമടിയിലൂടെ അവതരിപ്പിക്കാന്‍ അനിലിന് പ്രത്യേക കഴിവാണുള്ളത്. മൂന്നാം ക്ലാസുകാരനായ മകന് ക്രിസ്റ്റിയും പിതാവിനെപോലെ ചൂളമടിയിലൂടെ കഴിവുതെളിയിക്കുന്നുണ്ട്. ഇരുവരും കൂടി ഇതിനകം നിരവധി സ്റ്റേജുകളില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.സിനിമാഗാനങ്ങളും ഭ്ക്തി ഗാനങ്ങളും ഏറെ മനോഹരമായി ചൂളമടിയിലൂടെ അവതരിപ്പിക്കാന്‍ ഇരുവര്‍ക്കും മികച്ച സിദ്ധിയാണുള്ളത്. സില്‍വിയാണ് അനിലിന്റെ ഭാര്യ. അലീസ മകളാണ്. വരാനിരിക്കുന്ന വേള്‍ഡ് റെക്കോര്‍ഡ് മത്സരത്തിനായുള്ള കഠിനപരിശ്രമത്തിലാണ് ഇരുവരും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍