കാട്ടാനക്കൂട്ടം ഒഴിയാബാധയായി ;ആശങ്കയുടെ മുള്‍മുനയില്‍ കോട്ടനാട് 46 പ്രദേശവാസികള്‍
മേപ്പാടി:രണ്ട് ദിവസം മുമ്പ് ജനവാസ കേന്ദ്രത്തില്‍ തമ്പടിച്ച കാട്ടാനകൂട്ടം പ്രദേശത്ത് നിന്നും ഒഴിഞ്ഞു പോകാത്തതിനാല്‍ കോട്ടനാട്.നാല്‍പ്പത്തിയാറ് ,കാപ്പിക്കാട് ,ആനക്കാട്,പുഴമൂല തുടങ്ങിയ പ്രദേശങ്ങളിലെനാട്ടുകാര് ഭയാശങ്കയില്‍.രണ്ട് ദിവസം മുമ്പ് കാപ്പിക്കാട്.ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ ആനക്കൂട്ടം വ്യാപക നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു.ശേഷം 46 ഭാഗത്തേക്ക് നീങ്ങിയ ആന കൂട്ടം വീടുകള്‍ക്കരികിലൂടെ സഞ്ചരിച്ച് കോട്ടനാട് എസ്റ്റേറ്റിന്റെ കാപ്പിത്തോട്ടത്തില്‍ നിലയുറപ്പിച്ചു.പിന്നീട് പുലര്‍ച്ച 3 മണിക്ക് പാലവയലിലേക്ക് ഇറങ്ങി .ഇന്ന് ഉച്ചവരെ പാലവയലില്‍ തമ്പടിച്ചു. ഉച്ചയ്ക്ക് ഫോറസ്റ്റധികൃതരുംനാട്ടുകാരും ചേര്‍ന്നു ചെമ്പ്രമല കാട്ടിലേക്ക് കയറ്റി വിടാനുള്ള ശ്രമങ്ങളാരംഭിച്ചു. വൈകിട്ട് ആറ് മണിക്ക് ഏഴ് ആനകള്‍ കോട്ടനാട് എസ്റ്റേറ്റിലൂടെ 46 അങ്ങാടിയില്‍ കോഴിക്കാട് ഊട്ടി റോഡിലൂടെ കോട്ടനാട് എസ്റ്റേറ്റ് കാപ്പിതോട്ടത്താലേക്ക് കടന്നു. ഏഴ് ആനകള്‍ ഒരുമിച്ചു കാപ്പിതോട്ടത്തില്‍ കടന്നെങ്കിലും അവിടെന്നും കൂട്ടം തെറ്റി അഞ്ച് എണ്ണം ഒരു ഭാഗത്തും മറ്റുള്ളവ വേറൊരു ഭാഗത്തേക്കും നീങ്ങി.തിങ്ങിയ കാപ്പി തോട്ടമായതിനാല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കും അകത്തേക്ക് കയറാന്‍ ബുദ്ധിമുട്ടായി.വളര്‍ന്നു നില്ക്കുന്ന കാപ്പി ചെടികള്‍ക്കിടയില്‍ ആന മറഞ്ഞു നിന്നാല്‍ കാണാന്‍ കഴിയില്ല ഈ കാരണം കൊണ്ട് തന്നെ നാട്ടുകാരുംപരിഭ്രാന്തിയിലായി .ഏഴ് മണിക്ക് ശേഷം അഞ്ച് എണ്ണത്തിനെ ആനക്കാട് മുസ്ലിം ഖബര്സ്ഥാനരികെ കണ്ടെത്തി ബാക്കിയുള്ളവയ്ക്ക് വേണ്ടി തെരച്ചില്‍ തുടരുന്നു .മേപ്പാടി പോലീസ് ഇന്‍സ്പെക്ടര്‍ കെ.എം മാത്യുവിന്റെ നേതൃത്വത്തില്‍ മേപ്പാടി പോലീസും,കല്‍പ്പറ്റ സബ് ഇന്‍സ്പെക്ടര്‍ സി.മുഹമ്മദിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ പോലിസുംഡെപ്യൂട്ടി റൈഞ്ചര്‍ ബെന്നിയുടെ നേതൃത്വത്തില്‍ വന്‍ ഫോറസ്റ്റ് സന്നാഹവും പ്രദേശവാസികളും സുരക്ഷ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍