റോഡ് പ്രവൃത്തി നിലച്ചു;യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്.
പേരിയ-മാനന്തവാടി റോഡ് പ്രവൃത്തി പാതിവഴിയില്‍ നിലച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് തവിഞ്ഞാല്‍ കമ്മറ്റി പ്രക്ഷോഭത്തിലേക്ക്.പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി മെയ് 21ന് റോഡ് ഉപരോധിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. കുറുവ തുറക്കാന്‍ സത്യാഗ്രഹമിരുന്ന എം.എല്‍.എ.റോഡ് നന്നാക്കാന്‍ സത്യാഗ്രഹമിരിക്കാത്തത് അപഹാസ്യമാണെന്നും യു.ഡി.എഫ് കുറ്റപ്പെടുത്തി.മാനന്തവാടി താലുക്ക് പരിധിയിലെ റോഡുകള്‍ പുര്‍ണ്ണമായും തകര്‍ന്നു കിടക്കുകയാണന്നും കാലവര്‍ഷം പടിവാതിക്കല്‍ എത്തിയിട്ടും റോഡ് നിര്‍മ്മാണം എങ്ങും മെത്തിയില്ലന്നും ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളില്പ്പെട്ടമാനന്തവാടി തലപ്പുഴ പേര്യ തലശ്ശേരി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തി പാതിവഴിയില്‍ കരാറുകാരന് ഉപക്ഷേിച്ച് പോയ സ്ഥിതിയിലാണ്. ബില്ല് ലഭിച്ചില്ല കരാണത്തലാണ് പണി നിര്‍ത്തിയിരുക്കുന്നത്.കഴിഞ്ഞ മൂന്ന് വര്‍ഷമായി ആരംഭിച്ച റോഡ് നിര്‍മ്മാണം എവിടെയും എത്തിയില്ല. കുറുവ ദ്വീപിന് വേണ്ടി അഞ്ച് ദിവസം വെറുതെ സമരം നടത്തിയ നിയോജക മണ്ഡലം എം എല്‍ എ മാനന്തവാടി താലുക്കിലെ സധാരണ കരന്റെ വിഷയത്തില്‍ മുഖം തിരിക്കുന്ന സമാപനമാണ് കണിക്കുന്നതെന്ന് തവിഞ്ഞാല്‍ പഞ്ചായത്ത് യുഡിഎഫ് കമ്മറ്റി വാര്‍ത്തസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കണിയാരം, തലപ്പുഴ 44 മുതല്‍ പേര്യ വരെ വാഹനം കടന്ന് പോകന്‍ കഴിയത്ത സ്ഥിതിയിലാണ് റോഡുള്ളത്. കാലവര്‍ഷം എത്തുന്നതോടെ ഇതുവഴിയുള്ളയാത്ര ദുഷ്കരമാണ്. പൊതുമരമത്ത് വകുപ്പിലെ ഉദ്യേഗസ്ഥരും കരാറുകരനും തമ്മിലുള്ള ഒത്ത് കളിയാണ് ഇതിന്റെ പിന്നില്‍.റോഡ് പണി പുനരംഭിക്കത്തപക്ഷം ഈമാസം 21 ന് രാവിലെ 9 മണി മുതല്‍ തവിഞ്ഞാല്‍ 43 ല്‍ റോഡ് ഉപരോധിക്കുമെന്ന് നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എക്കണ്ടി മെയ്തുട്ടി, പാറയക്കല്ജോസ്, കൈപ്പാണിറഫിഖ്, യു.സി.സിദ്ധിഖ് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍