ജില്ലയില്‍ വ്യാജടാക്സി സര്‍വ്വീസ് നടത്തിയ നാല് വാഹനങ്ങള്‍ പിടികൂടി പിഴയീടാക്കി;വാഹനങ്ങള്‍ തടഞ്ഞ് പോലീസിന് കൈമാറിയത് കെടിഡിഓ അംഗങ്ങള്‍
ജില്ലയില്‍ വ്യാജ ടാക്സി സര്‍വ്വീസിനെതിരെ കരുതല്‍ നടപടികളുമായി ടാക്സി ഡ്രൈവര്‍മാരുടെ കൂട്ടായ്മയായ കെടിഡിഓ മുന്നോട്ട് പോകുന്നു. ഇന്ന് വ്യാജ സര്‍വ്വീസ് നടത്തിയ നാലോളം വാഹനങ്ങള്‍ കെടിഡിഓ അംഗങ്ങള്‍ തടഞ്ഞുവെച്ച് മോട്ടോര്‍ വാഹനവകുപ്പിനും,പോലീസിനും കൈമാറി. കണ്ണൂരില്‍ നിന്നും, കോഴിക്കോട് നിന്നും ജില്ലയിലേക്ക് ടാക്സി സര്‍വ്വീസ് നടത്തിയ സ്വകാര്യ വാഹനങ്ങളാണ് ടാക്സി ഡ്രൈവര്‍മാര്‍ പിടികൂടിയത്. വരുംദിനങ്ങളിലും വ്യാജ ടാക്സികള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുമെന്നും കെടിഡിഓ അംഗങ്ങള്‍ വ്യക്തമാക്കി.വ്യാജ ടാക്സി സര്‍വ്വീസ് നടത്തിയ രണ്ട് സൈലോ കാറുകളും, ഒരു ഇന്നോവയും, ഒരു ടവേരയുമാണ് ഇന്ന് പിടികൂടിയത്. കാട്ടിക്കുളം ആര്‍ടിഓ ചെക് പോസ്റ്റില്‍വെച്ച് മൂന്ന് വാഹനങ്ങളും, കാവുമന്ദത്ത് വെച്ച് ഒരു വാഹനവുമാണ് തടഞ്ഞുവെച്ച് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. എല്ലാ വാഹനങ്ങള്‍ക്കും ബന്ധപ്പെട്ട മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും, പോലീസും പിഴയീടാക്കിയിട്ടുണ്ട്.
ടൂറിസ്റ്റ് മേഖലയിലും മറ്റും ജോലിനോക്കി വരുന്ന ടാക്സി െ്രെഡവര്‍മാര്‍ക്ക് ഏറെ ഭീഷണിയാകുന്ന രീതിയില്‍ വ്യാജ ടാക്സികള്‍ പെരുകിയ പശ്ചാത്തലത്തിലാണ് കേരള ടാക്സി െ്രെഡവേഴ്സ് ഓര്‍ഗനേസഷന്‍ (കെടിഡിഓ) എന്ന സംഘടന ടാക്സി െ്രെഡവര്‍മാര്‍ രൂപീകരിച്ചത്. അതിനുശേഷം സംഘടനയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാകമായി വാട്സാപ് ഗ്രൂപ്പുകള്‍ രൂപീകരിക്കുകയും അംഗങ്ങള്‍ വ്യാജടാക്സികള്‍ കണ്ടാല്‍ വിവരങ്ങള്‍ ഷെയര്‍ചെയ്ത് അത്തരം വാഹനങ്ങള്‍ പിടികൂടി മോട്ടോര്‍ വാഹന വകുപ്പിനും, പോലീസിനും കൈമാറുമായുമാണ് ചെയ്ത് വരുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ഇത്തരത്തില്‍ നിരവധി വ്യാജ ടാക്സി വാഹനങ്ങള്‍ കെടിഡിഓ അംഗങ്ങള്‍ പിടികൂടി ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. ഭാവിയിലും ഇത്തരത്തിലുള്ള കള്ളയോട്ടങ്ങള്ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് കെടിഡിഓ ഭാരവാഹികള്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍