ഓപ്പറേഷന് സാഗര്‍ റാണി;മത്സ്യ മാര്‍ക്കറ്റുകളില്‍ പരിശോധന നടത്തി
ഓപ്പറേഷന് സാഗര്‍ റാണിയുടെ ഭാഗമായി വയനാട് ജില്ലയില്‍ രൂപീകരിച്ച ടാസ്ക് ഫോഴ്സ് പ്രവര്‍ത്തനമാരംഭിച്ചു.ഫുഡ് സേഫ്റ്റി,ഫിഷറീസ്,ആരോഗ്യം,നഗരസഭ എന്നീ വകുപ്പുകള്‍ ചേര്‍ന്നാണ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്.മാനന്തവാടി,തലപ്പുഴ എന്നിവിടങ്ങളിലെ മത്സ്യ മാര്‍ക്കറ്റുകളില്‍ സംഘം ഇന്ന് പരിശോധന നടത്തി.മത്സ്യത്തില്‍ ഉപയോഗിക്കുന്ന ഐസിന്റെ സാമ്പിള്‍ രാസപരിശോധനയ്ക്കായി ശേഖരിച്ചു.വൃത്തിഹീനമായും,ഐസിടാതെയും വില്‍പ്പനക്കായി മത്സ്യം പ്രദര്‍ശിപ്പിച്ചതിന് തലപ്പുഴ മാര്‍ക്കറ്റില്‍ നോട്ടീസ് നല്‍കുകയും പിഴചുമത്തുകയും ചെയ്തു.ഫുഡ് സേഫ്റ്റി അസി.കമ്മീഷണര്‍ എം.ടി അനൂപ് കുമാറിന്റെ നേതൃത്വത്തില്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ സി.പി പ്രദീപ് കുമാര്‍,ഫിഷറീസ് പ്രൊജക്ട് ഓഫീസര്‍ സൈലാവുദ്ദീന്‍,മാനന്തവാടി മുനിസിപ്പല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ടി തുളസീധരന്‍,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബിനോജ് ,കുറുക്കന്മൂല പി.എച്ച്.സി യിലെ മനോജ് കുമാര്‍,എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.വരും ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വിവിധ മത്സ്യ മാര്‍ക്കറ്റുകളും സായാഹ്ന മത്സ്യ വില്‍പ്പന കേന്ദ്രങ്ങളും ടാസ്ക് ഫോഴ്സ് പരിശോധന നടത്തുന്നതാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍