ഉന്നതതല ചര്‍ച്ച ഉപേക്ഷിച്ചു?; രാവിലെ പതിനൊന്ന് മുതല്‍ ഉദ്യോഗസ്ഥതല യോഗം
കുറുവാ ദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് വിവാദം അവസാനിപ്പിക്കുന്നതിനായി ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത ചര്‍ച്ച ഉപേക്ഷിച്ചു. രാവിലെ പതിനൊന്ന് മണിമുതല്‍ വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വേണു ഐഎഎസിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥതല യോഗം ആരംഭിച്ചിട്ടുണ്ട്. പ്രസ്്തുത യോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയുള്ളതിനാലാണ് വൈകുന്നേരത്തെ യോഗം ഉപേക്ഷച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വൈകുന്നേരത്തെ യോഗം ഉപേക്ഷിട്ടില്ലെന്നും, പതിനൊന്ന് മണിയുടെ യോഗത്തില്‍ പ്രശ്നപരിഹാരമായാല് പിന്നത്തെ യോഗത്തിന് പ്രസക്തിയില്ലെന്നും ഡോ.വേണു ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു.
കുറുവ ദ്വീപില്‍ നിയന്ത്രണമില്ലാതെ സഞ്ചാരികളെ പ്രവേശിപ്പിക്കണമെന്നാവിശ്യപ്പെട്ട് ഒ.ആര്.കേളു എം.എല്‍.എ.നോര്‍ത്ത് വയനാട് ഡി.എഫ്.ഒ.ഓഫീസിന് മുന്നില്‍ നടത്തിവരുന്ന സത്യാഗ്രഹ സമരം അവസാനിപ്പിക്കുന്നതിനായാണ് തിരുവനന്തപുരത്ത് ചര്‍ച്ച തീരുമാനിച്ചത്.. മൂന്ന് മണിക്ക് വനം വകുപ്പിന്റെ ചുമതല വഹിക്കുന്ന പ്രിന്‍സിപ്പള്‍ സെക്രട്ടറി വി.വേണുവിന്റെ അദ്ധ്യക്ഷതയിലാണ് യോഗം വിളിച്ചത്. ജില്ലയിലെ എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, സി.പി.എം. ജില്ല സെക്രട്ടറി പി. ഗഗാറിന്, ജില്ല കലക്ടര്‍ എസ്.സുഹാസ് ,ഉയര്‍ന്ന വനം ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ യോഗം ഉപേക്ഷിച്ചതായി ജില്ല കളക്ടര്‍ ജനപ്രതിനിധികളെ അറിയിച്ചതായാണ് സൂചന. എംഎല്‍എമാര്‍ ആരുംതന്നെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടിട്ടുമില്ല.
എന്നാല്‍ കുറുവ വിഷയവുമായി ബന്ധപ്പെട്ട് വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വേണു ഐഎഎസിന്റെ നേതൃത്വത്തില്‍ രാവിലെ പതിനൊന്ന് മണിയോടെ ഉദ്യോഗസ്ഥതല ചര്‍ച്ച നടക്കുന്നുണ്ട്. ചര്‍ച്ചയില്‍ തീരുമാനമാകുകയാണെങ്കില്‍ വൈകുന്നേരം 3 മണിയുടെ യോഗത്തിന് പ്രസക്തിയില്ലെന്നതിനാലാണ് യോഗം ഉപേക്ഷിച്ചതെന്നാണ് സൂചന. ഇക്കാര്യം ഡോ വേണു ഓപ്പണ്‍ ന്യൂസറോട് സൂചിപ്പിക്കുകയും ചെയ്തു.
കുറുവ വിഷയം വളരെ വിശദമായി തങ്ങള്‍ രാവിലെ മുതല്‍ ചര്‍ച്ചചെയ്യുമെന്നും അതിനനുസരിച്ച് തീരുമാനമെടുക്കുമെന്നും അദ്ധേഹം ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു. യോഗത്തില്‍ തീരുമാനംകൈക്കൊണ്ടാല് പിന്നെ വൈകുന്നേരത്തെ യോഗത്തിന്റെ ആവശ്യമില്ലെന്നും, എന്നാല്‍ വൈകുന്നേരത്തെ യോഗം ഔദ്യോഗികകമായി ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ധേഹം പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍