കുറുവ പ്രവേശനം;കളക്ടറുടെ ഉത്തരവ് നടപ്പിലാക്കണം:മാനന്തവാടി നഗരസഭ പ്രതിപക്ഷ അംഗങ്ങള്‍
മാനന്തവാടി: കുടുംബശ്രീ അംഗങ്ങളും സംയുക്ത സമരസമിതിയും നടത്തിയ സമരത്തിന്റെ പശ്ചാത്തലത്തില്‍ കുറുവ ദ്വീപില്‍ താത്ക്കാലികമായി 950 ആളുകളെ പ്രവേശിപ്പിക്കാമെന്ന കളക്റുടെ ഉത്തരവ് നടപ്പിലാക്കണമെന്ന് മാനന്തവാടി നഗരസഭ പ്രതിപക്ഷ അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സീ സണ്‍ അവസാനിച്ച് ദ്വീപ് അടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സമരസമിതിക്ക് നല്കിയ ഉറപ്പ് പാലിക്കണമെന്നും സി പി എം നടത്തുന്ന രാഷ്ട്രീയ സമരത്തിന്റെ ഭാഗമായി ഉത്തരവ് മരവിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ഇവര്‍.കുറുവ ദ്വീപ് സൗത്ത് വയനാട് ഡി എഫ് ഒ യുടെ കീഴിലാണെന്നിരിക്കെ മാനന്തവാടിയിലെ ഡി എഫ് ഓഫിസിന് മുന്നില്‍ എം എല്‍ എ സമരം ഇരിക്കുന്നത് എന്തിനാണെന്ന് പൊതു ജനത്തിനോട് വ്യക്തമാക്കണം.യു ഡി എഫ് ഭരണകാലത്ത് യാതൊരു നിയന്ത്രണവുമില്ലാതെ യഥേഷ്ട്ടം ആളുകളെ കുറുവ ദ്വീപില്‍ പ്രവേശിപ്പിച്ചിട്ടുള്ളതാണ്.സി പി എം ,സി പി ഐ തര്ക്കത്തിന്റ് പേരില്‍ വയനാട് ജില്ലയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ത്രമായ കുറുവ ദ്വീപിനെ നശിപ്പിക്കാന്‍ പാടില്ല.എല്‍ ഡി എഫ് മുന്നണിയിലെ പടല പിണക്കം സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. കളക്ടറുടെ ഉത്തരവ് അനുസരിച്ച് കൊണ്ടാണ് കുടുംബശ്രീയും ജനകീയ സമിതിയും സമരത്തില്‍ നിന്ന് പിന്‍വാങ്ങിയത് തത്ക്കാലം 950 പേരെ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് യാതൊരു നിയന്ത്രണവുമില്ലാതെ സഞ്ചാരികളെ പ്രവേശിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ .സമരപരിപാടികള്‍ ആരംഭിക്കുമെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് ജേക്കബ് സെബാസ്റ്റ്യന്‍, ശ്രീലത കേശവന്, ബി ഡി അരുണ്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍