സിപിഎം അനിശ്ചിതകാല സത്യാഗ്രഹസമരം തുടരുന്നു;സമരം കൂടുതല്‍ ശക്തമാക്കുമെന്ന് പാര്‍ട്ടി
കുറുവാ ദ്വീപില്‍ അശാസ്ത്രീയമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ മാനന്തവാടി എംഎല്‍എ ഒ.ആര്. കേളുവിന്റെ നേതൃത്വത്തില്സിപിഎം പ്രവര്‍ത്തകര്‍ ഡിഎഫ്ഒ ഓഫിസിന് മുന്പില് ആരംഭിച്ച അനിശ്ചിതകാലസത്യാഗ്രഹ സമരം രണ്ട് ദിവസങ്ങള്‍ പിന്നിട്ടു. രണ്ടാം ദിനമായ ഇന്നും ആവേശം ഒട്ടും ചോരാതെ നിരവധിപ്രവര്ത്തകരാണ് സമരപന്തലില്‍ എത്തിച്ചേര്‍ന്നത്.വിവിധ നേതാക്കള്‍ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചതിന് പുറമേ പാട്ടുകളും കവിതകളുമായി സമരകേന്ദ്രം സജീവമാകുകയാണ്.രാത്രിയാകുന്നതോടെ സമരപന്തലില്‍ നിന്ന് ഡിഎഫ്ഒ ഓഫിസിന്റെ വരാന്തയിലേക്ക് സമര കേന്ദ്രം മാറ്റി. സമരം നടത്തുന്ന ജനപ്രതിനിധികള്‍ക്ക് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സമരപന്തലിന്റെ പരിസരത്ത് നിന്നും ശേഖരിച്ച ഭക്ഷ്യവിഭവങ്ങള്കൊണ്ട്ാണ് ഭക്ഷണം പാകം ചെയ്ത് നല്‍കുന്നത്.സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിന്, സംസ്ഥന കമ്മിറ്റി അംഗം സി.കെ. ശശീന്ദ്രന് എംഎല്‍എ, പി.എ. മുഹമ്മദ്, എ.എന്‍. പ്രഭാകരന്,പി.വി. സഹദേവന്, വി.വി. ബേബി, കെ. റഫീഖ്, കെ.വി. മോഹനന്, കെ.എം. വര്‍ക്കി , എം.എസ്. സുരേഷ് ബാബു, പ്രദീപ ശശി, അനീഷ സുരേന്ദ്രന് , മായദേവി, ബിന്ദു പ്രകാശ്, എന്‍.എം. ആന്റണി, ഡാനിയല്ജോര്ജ്, മുഹമ്മദ് ഷാഫി, സുരേഷ് താളൂര്‍, ജസ്റ്റിന് ബേബി, ഉഷാകുമാരി, പി.ടി. ബിജു എന്നിവര്‍ പ്രസംഗിച്ചു. വിവിധ വര്‍ഗ ബഹുജന സംഘടനകള്‍ സമരത്തെ അഭിവാദ്യം ചെയ്ത് പ്രകടനം നടത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍