എം.എല്‍.എയുടെ സമരം രാഷ്ട്രീയ തട്ടിപ്പ് :ബി.ജെ.പി.
കല്‍പ്പറ്റ: കുറുവാ ദ്വീപിലെ വിഷയങ്ങളില്‍ സിപിഎം ജനങ്ങളോടൊപ്പമാണെന്ന് വാദിക്കാനുള്ള പുതിയ രാഷ്ട്രീയ വിദ്യയാണ് എം.എല്‍.എയെ മുന്‍നിര്‍ത്തി ഡിഎഫ്.ഒ ഓഫീസിന് മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്താന്‍ സി.പിഎം നെ പ്രേരിപ്പിച്ചതെന്ന് ബി.ജെ.പി ആരോപിച്ചു. ഭരണവും സമരവും ഒരേ സമയം നടത്തി ജനങ്ങളെ വിഢികളാക്കുന്ന സി പി എമ്മും ,സി .പി ഐയും വയനാടിന്റെ വികസനത്തിനെതിരാണെന്നതിന്റെ തെളിവാണ് കുറുവ ദ്വീപിലെ സംഭവ വികാസങ്ങള്‍ ബി.ജെ.പി കുറ്റപ്പെടുത്തി. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ വര്ഷങ്ങളായിലക്ഷകണക്കിന് രൂപ ഖജനാവിലെത്തുന്ന വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കുറുവ ദ്വീപിനെ തകര്‍ക്കുക വഴി നൂറ് കണക്കിന് കുടുംബങ്ങളെ കൂടിയാണ് സി.പി.എംസി.പി.ഐ തര്‍ക്കത്തിലൂടെ പെരുവഴിയിലാക്കിയത്. ജനകീയ സമരത്തെ കണ്ടില്ലെന്ന് നടിച്ച് രാഷ്ട്രീയ നേട്ടത്തിനായി തെരുവില്‍ കുത്തിയിരുന്ന് സമയം കളയുന്ന എം.എല്‍ എ യും പാര്‍ട്ടിക്കാരും ജനങ്ങളോട് മാപ്പ് പറയണമെന്നും ബി.ജെപി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍ ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍