വിസ്മൃതിയിലായ ചരിത്രശേഷിപ്പുകള്‍ തേടി സാക്ഷരതാമിഷന്റെ സര്‍വ്വേക്ക് തുടക്കമായി
കല്‍പ്പറ്റ:വിസ്മൃതിയിലായ ചരിത്രത്തിന്റെ തിരുശേഷിപ്പുകള്‍ തേടി സാക്ഷരതാമിഷന്‍ പുരാരേഖാ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന ചരിത്രരേഖാ സര്‍വ്വേക്ക് തുടക്കമായി. ഒട്ടേറെചരിത്ര സ്മരണകളും ചരിത്ര രേഖകളും കേരളത്തിലുണ്ടെങ്കിലും ഭൂരിഭാഗവും കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണ്. അവകണ്ടെത്തുന്നതിനും സംരക്ഷിക്കുന്നതിനുമായാണ് ഈ സര്‍വ്വേ.താളിയോലകളുംവട്ടെഴുത്ത് - കോലെഴുത്ത് ലിഖിതങ്ങളുമടക്കംവെളിച്ചംകാണാത്ത നിരവധി ചരിത്ര ശേഷിപ്പുകള്‍ സ്വകാര്യവ്യക്തികളുടെ നിയന്ത്രണത്തിലുമുണ്ട്.ഇവയെകുറിച്ച്കൃ ത്യമായവിവരംപുരാരേഖാവകുപ്പിനുംലഭ്യമല്ല.ഇത്തരംശേഷിപ്പുകളുംരേഖകളുംസര്വ്വേയിലൂടെകണ്ടെത്തുകയാണ്ലക്ഷ്യം.സാക്ഷരതാമിഷന്റെ പത്താം ഹയര്സെക്കണ്ടറിതുല്യതാ പഠിതാക്കളാണ് സര്‍വ്വേ എടുക്കുന്നത്.സര്‍വ്വേയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്ടി.ഉഷാകുമാരി കണിയാമ്പറ്റ പള്ളിയറ രാമന്റെവീട്ടില് നിന്നും നൂറ്കണക്കിന് പുരാരേഖകളുടെവിവരങ്ങള്ശേഖരിച്ച്കൊണ്ട് നിര്‍വഹിച്ചു. 120 വര്ഷമുള്ളതൂക്കക്കട്ടി 40 ലിറ്റര്‍ പറ, ചിരവ, 100 വര്‍ഷം പഴക്കമുള്ളരാമായണം, ഗ്രന്ഥങ്ങള്‍, മതഗ്രന്ഥങ്ങള്‍, പ്രശസ്തി പത്രങ്ങള്‍, പഴയകാല പ്രമാണങ്ങള്‍, ആധാരങ്ങള്‍, പഴയകത്തുകള്‍, നോട്ടീസുകള്‍, ആല്ഡബം, ഫോട്ടോഗ്രാഫ്, ചുവര്‍ചിത്രങ്ങള്‍, പഴയ അമ്പും ബില്ലുംതുടങ്ങിയവസര്വ്വേശേഖരണം നടത്തിയവയില്‍ പെടും.സര്വ്വേയില്ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.ഇസ്മായില്‍, അഡ്വ. കെ.രാമചന്ദ്രന്, ജില്ലാസാക്ഷരതാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു, അസി. കോ-ഓര്‍ഡിനേറ്റര്‍സ്വയ നാസര്‍, പ്രേരക്മാരായ കെ.മിനിമോള്‍.,പി.പ്രഭാവതി,എന്നിവര്‍ പങ്കെടുത്തു.മെയ് 25നുള്ളില്‍ ജില്ലയില്സര്വ്വേ പൂര്‍ത്തീകരിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍