നിയന്ത്രണമില്ലാതെ കുറുവയില്‍ സഞ്ചാരികളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കരുത്:സിപിഐ.
ഏഷ്യയിലെ ജനവാസമില്ലാത്ത ശുദ്ധജലദ്വീപും അപൂര്‍വയിനം ഓര്‍ക്കിഡുകളുടെയും ഔഷധസസ്യങ്ങളുടെയും കേന്ദ്രമാണ് കുറുവ ദ്വീപെന്നും കുറുവയുടെ ജൈവവൈവിധ്യങ്ങള്‍ സംരക്ഷിച്ച് കൊണ്ടുള്ള ടൂറിസമാണ് നടപ്പിലാക്കേണ്ടതെന്നാണ് സി പി ഐയുടെ അഭിപ്രായമെന്നും സിപിഐ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.900 ഏക്കര്‍ ഭൂമി വിസ്തൃതിയുള്ള കുറുവ വനത്തിലേക്ക് അനിയന്ത്രിതമായി സഞ്ചാരികളെ കടത്തിവിടണമെന്ന് ആവിശ്യപ്പെടുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. ലോകത്തിലെല്ലായിടത്തും ഇങ്ങനെയുള്ള ടൂറിസം കേന്ദ്രങ്ങളില്‍ നിയന്ത്രത ടൂറിസമാണ് നടത്തി വരുന്നതെന്നും സിപിഐ പ്രസ്താവിച്ചു .വയനാട്ടിലെ തന്നെ മുത്തങ്ങയില്‍ 420, തോല്‍പ്പെട്ടിയില്‍ 420, ചെമ്പ്രയില്‍ 200 എന്നിങ്ങന്നെയാണ് സന്ദര്‍ശകരെ ഒരുദിവസം പ്രവേശപ്പിക്കുന്നത്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈല്‍ഡ് ലൈഫ് ഇന്ത്യയിലെ സീനിയര്‍ സയന്റിസ്റ്റ് ബിത്പാല്‍ സിന്‍ഹയുടെ കുറുവയെ സംബന്ധിച്ച കാരിയങ്ങ് കപ്പാസിറ്റി പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാത്തിലാണ് വനം വകുപ്പ് നിലവില്‍ സന്ദര്‍ശകരുടെ എണ്ണം നാനൂറായി നിജപ്പെടുത്തിയത്. വിശദമായ ശാസ്ത്രിയ രീതിയിലുള്ള ഒരു പഠനവും കൂടിനടത്തിയശേഷം ആവശ്യമെങ്കില്‍ നിലവിലുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ് വരുത്തമെന്നണ് സി പിഐയുടെ നിലപാട്. പഠനം പൂര്‍ത്തിയാക്കുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുകയും ചെയ്യണം. വ്യവസ്ഥാപിതമായ രീതിയില്‍ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് പകരം കച്ചവട താല്‍പ്പര്യം മുന്‍നിര്‍ത്തി കുറുവയില്‍ അനിയന്ത്രിത ടൂറിസം വേണമെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. കുറുവയെ സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ച അഖിലേന്ത്യ കിസാന്‍സഭയെയും എഐവൈഎഫ്നെയും കടലാസ് സംഘടനയെന്ന് അധിക്ഷേപിച്ച് പ്രസ്താവനയിറക്കുന്ന പ്രസ്ഥാനങ്ങള്‍ പരിസ്ഥിതി സംബന്ധിച്ച അവരുടെ നയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണം. ആതിരപ്പള്ളിയിലും മൂന്നാറിലും വയനാട്ടിലും പരിസ്ഥിതി സംബന്ധിച്ച് സിപിഐക്ക് ഒരു നിലപാട് തന്നെയുള്ളൂ. ഇത് തന്നെയാണ് എല്‍.ഡി.എഫിന്റെയും നിലപാടന്ന് സി പിഐ നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി വി.കെ.ശശിധരന് സി പി ഐ വയനാട് ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ ഇ.ജെ.ബാബു, ജോണിമറ്റത്തിലാനി, രജിത്ത്കമ്മന, സി പി ഐ മാനന്തവാടി ലോക്കല്‍ സെക്രട്ടറി കെ.പി.വിജയന് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍