കുറുവ നിയന്ത്രണം ;എം.എല്‍.എ.യുടേത് സമരാഭാസം:കോണ്‍ഗ്രസ്സ്
മാനന്തവാടി :കുറുവാ ദ്വീപില്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ വിഷയത്തില്‍ ഒ.ആര്.കേളു എം.എല്‍.എ നോര്‍ത്ത് വയനാട് ഡി.എഫ്.ഒ ഓഫീസിന് മുന്നില്‍ നടത്തുന്നത് സമരാഭാസമാണെന്ന് മുന്‍ മന്ത്രി പി.കെ.ജയലക്ഷ്മി വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.ആറുമാസമായി നിലനില്‍ക്കുന്ന വിഷയത്തില്‍ മഴക്കാലത്തോടനുബന്ധിച്ച് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് നിരോധിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കിയിരിക്കെ സമരവുമായി രംഗത്ത് വന്നത് സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നുവെന്ന് ബോധ്യപ്പെട്ടതിനാലാകാമെന്നും അവര്‍.ഡി.എം.സി.ചെയര്മാന് എന്ന നിലയില്‍ വിഷയം ടൂറിസം, വനം മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരമുണ്ടാക്കുന്നതില്‍ എം.എല്‍.എ.പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്. സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് സൗത്ത് വയനാട് വനം ഡിവിഷന് ഓഫീസില്‍ നിന്നാണെന്നിരിക്കെ യാതൊരു അധികാരവുമില്ലാത്തനോര്ത്ത് വയനാട് വനം ഡിവിഷന് ഓഫീസിന് മുന്നില്‍ സമരം നടത്തുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്നാണ്. വിഷയത്തില്‍സി.പി.ഐയുമായി ഉടക്കിയ സി.പി.എമ്മിന്റെ മുഖം രക്ഷിക്കാന്‍ എം.എല്‍.എ.യെ ബലിയാടാക്കുകയാണ്. പ്രദേശവാസികള്‍ രൂപം നല്കിയ കുറുവ ജനകീയ സമിതി നടത്തുന്ന സമരത്തെ തള്ളി പറയുന്ന സമീപനം സ്വീകരിച്ച എം.എല്‍.എ. കുടുംബശ്രീ, ജനകീയ സമിതി പ്രവര്‍ത്തകരോട് മാപ്പ് പറയാന്‍ തയ്യാറാകണം. ആരോഗ്യ വകുപ്പിന്റെ വിവിധ സ്ഥാപനങ്ങള്‍ മാനന്തവാടിയില്‍ നിന്നും പറിച്ച് നടപ്പെടുമ്പോള്‍ മൗനം പാലിക്കുന്ന എം.എല്‍.എയുടെ നടപടി പ്രതിഷേധാര്‍ഹമാണ്. നേതാക്കളായ അഡ്വ.എന്‍.കെ.വര്‍ഗ്ഗീസ്, എം.ജി.ബിജു, പി.വി. ജോര്‍ജ്, എക്കണ്ടി മൊയ് തൂട്ടി, കെ.ജെ.പൈലി, സണ്ണി ചാലില്‍ എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍