ശക്തമായ പ്രതിഷേധവുമായി സിപിഐഎം രംഗത്ത്;എം.എല്‍.എ യുടെ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു
മാനന്തവാടി:കുറുവാ ദ്വീപില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക, ജില്ലയില്‍ ടൂറിസത്തിനെ തകര്‍ക്കാനുള്ള ഗൂഡ നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഒ ആര് കേളു എം എല്‍ എ യുടെ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ ഉള്‍പ്പെടെ പുല്‍പ്പള്ളി, മാനന്തവാടി ഏരിയാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി ഡി എഫ് ഒ ഓഫീസിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചു.സമരത്തിന് മുന്നോടിയായി ഏരിയാ കമ്മിറ്റി ഓഫീസില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.സി പി എം ജില്ലാ സെക്രട്ടറി പി.ഗഗാറിന് സമരം ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്തംഗം എ എന്‍ പ്രഭാകരന് അധ്യക്ഷത വഹിച്ചു. സി കെ ശശീന്ത്രന്‍ എം എല്‍ എ, കെ വി മോഹനന്, പി വി സഹദേവന്, കെ എം വര്‍ക്കി മാസ്റ്റര്‍, എം എസ് സുരേഷ് ബാബു ,എന്‍ എം ആന്റണി ,,തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനിഷ സുരേന്ത്രന്, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസി മായാദേവി, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസി ബിന്ദു പ്രകാശ്, മാനന്തവാടി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പ്രതിഭ ശശി എന്നിവര്‍ സംസാരിച്ചു.നഗരസഭ കൗണ്‍സിലര്‍മാര്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്തു.
സമരങ്ങളുടെ പശ്ചാത്തലത്തില്‍ കുറുവ ദ്വീപില്‍ താത്ക്കാലികമായി 950 പേരെ പ്രവേശിപ്പിക്കാമെന്നും കുടുതല്‍ ആളുകളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ പ്രായോഗിക പഛനങ്ങള് നടത്തിയതിന് ശേഷം തീരുമാനിക്കുമെന്നും ജില്ല കളക്ടര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗികരിക്കുന്നത് വരെ സത്യാഗ്രഹ സമരം തുടരുമെന്ന് സി പി എം വൃത്തങ്ങള്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍