യു.ഡി.എഫ് കലക്ടറേറ്റ് പിക്കറ്റിംഗ് സമരം നടത്തി
കല്‍പ്പറ്റ:കസ്റ്റഡി മരണങ്ങള്‍ക്കും വര്‍ധിച്ചുവരുന്ന കൊലപാതകങ്ങള്‍ക്കുമെതിരെ സംസ്ഥാന വ്യാപകമായി ജില്ലാ കലക്ടറേറ്റുകള്‍ പിക്കറ്റ് ചെയ്യുന്നതിന്റെ ഭാഗമായി വയനാട് ജില്ലാ കലക്ടറേറ്റിന് മുന്നില്‍ യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പിക്കറ്റിംഗ് സമരം നടന്നു.പിക്കറ്റിംഗ് സമരം മുന്‍ എം.എല്‍.എ. എന്‍.ഡി.അപ്പച്ചന് ഉദ്ഘാടനം ചെയ്തു.ചെയര്മാന് സി.പി.വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു.കേരളത്തിലെ സി.പി.എം ഭരണകൂടം പോലീസിനെ ഉപയോഗിച്ച് കസ്റ്റഡി മരണങ്ങളും കൊലപാതകങ്ങളും നിത്യസംഭവമാക്കി മാറ്റിയിരിക്കുകയാണെന്ന് യു.ഡി.എഫ് ആരോപിച്ചു.കോടഞ്ചേരി പൂര്‍ണ്ണഗര്‍ഭിണിയായ സ്ത്രീയെ ഡി.വൈ.എഫ്.ഐ. കാലുകൊണ്ട് ചവിട്ടി ഗര്‍ഭസ്ഥശിശു മരിക്കാനിടയായ സാഹചര്യം ഉണ്ടായി.ദൈവത്തിന്റെ സ്വന്തം നാടെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ വിദേശവനിതയെ പീഡിപ്പിച്ചു കൊന്നു.ദിവസങ്ങളോളം അവരുടെ മൃതദേഹം പോലും കണ്ടെത്താന്‍ കേരളം ഭരിക്കുന്ന ഭരണാധികാരികള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.മരിച്ച സ്ത്രീയുടെ സഹോദരി പോലീസ് പരാതിപ്പെട്ടിട്ടും ഒരു കേസ്സ് റജിസ്റ്റര്‍ ചെയ്യാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല.തിരുവനന്തപുരത്ത്കാരനായ മന്ത്രിയേയും ഡി.ജി.പിയേയും കണ്ട് പരാതിപെട്ടിട്ടും നടപടിയെടുത്തിട്ടില്ല.ഈ വിഷയത്തില്‍ മാത്രമല്ല മനുഷ്യാവകാശപ്രവര്‍ത്തകയുടെ പേരില്‍ കള്ള കേസ്സെടുക്കാനാണ് പോലീസ് തയ്യാറായത്.ഇന്ധനവില ക്രമാധീതമായി വര്‍ദ്ധിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ല.കണ്‍വീനര്‍ പി.പി.എ.കരീം സ്വാഗതം പറഞ്ഞു.കെ.കെ.അഹമ്മദ് ഹാജി,മുന്‍ മന്ത്രി പി.കെ.ജയലക്ഷമി,എം.സി.സെബാസ്റ്റ്യന്‍,പി.കെ.ഭൂപേഷ്,അഡ്വ.ജവഹര്‍,സി.ജെ.വര്‍ക്കി,കെ.എന്‍.പൗലോസ്,കെ.കെ.അബ്രഹാം,എ.പ്രഭാകരന് മാസ്റ്റര്‍,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി,കല്‍പ്പറ്റ ബ്ലോക്ക് പ്രസിഡന്റ് ശകുന്തള ഷണ്മുഖന്,റസാഖ് കല്‍പ്പറ്റ,പി.കെ.അസ്മത്ത്,എന്‍.കെ.റഷീദ്,ടി.മുഹമ്മദ്,സി.മൊയ്തീന്‍കുട്ടി,ഇബ്രാഹിംമാസ്റ്റര്‍,അഡ്വ.എന്‍.കെ.വര്‍ഗ്ഗീസ്,പടയന്മുഹമ്മദ്,പി.പി.ആലി,എം.എ.ജോസഫ്,ഒ.വി.അപ്പച്ചന്,അഡ്വ.പി.ഡി.സജി,അഡ്വ.ജോഷിസിറിയക്,എ.എം.ശാന്തകുമാരി,പി.പുഷ്പ,ജില്ലാ പഞ്ചായത്ത് അംഗം കെ.മിനി,അഡ്വ.ടി.ജെ.ഐസക്,ജി.വിജയമ്മ,ചിന്നമ്മ ജോസ്,നജീബ് കരണി,പി.വി.ജോര്‍ജ്ജ്,ബിനു തോമസ്,കെ.ശോഭനകുമാരി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍