എന്നാല്‍ പിന്നെ എംഎല്‍എ തീരുമാനിക്കട്ടെ; ഞങ്ങള്‍ മാറി നില്ക്കാം..! കൃത്യ നിര്‍വഹണത്തിനിടെ മാധ്യമപ്രവര്ത്തകന് നേരെ വീണ്ടും എംഎല്‍എയുടെ ആക്രോശം
കല്‍പ്പറ്റ:വാഹനാപകടത്തിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ മാധ്യമ പ്രവര്ത്തകന് നേരെ എംഎല്‍എയുടെ ആക്രോശം. കുടെയുള്ളവര്‍ പിടിച്ചുവെച്ചതിനാല്‍ കയ്യാങ്കളി ഒഴിവായി. മന്ത്രി സഭാവാര്ഷികവുമായി ബന്ധപ്പെട്ട പരിപാടി നടക്കുന്ന കല്‍പ്പറ്റ എസ്കെഎംജെ സ്ക്കൂളിന് മുന്‍വശത്ത് നടന്ന അപകട ദൃശ്യം പകര്‍ത്തുകയായിരുന്ന മാതൃഭൂമി ഫോട്ടോഗ്രാഫര്‍ ജയേഷിനെതിരെ കല്‍പ്പറ്റ എംഎല്‍എ സികെ ശശീന്ദ്രനാണ് ആക്രോശവുമായി രംഗത്ത് വന്നത്. നിരവധിയാളുകള്‍ തടിച്ചുകൂടിയ സ്ഥലത്ത് വെച്ച് അപകടഫോട്ടോ പകര്‍ത്തുകയെന്ന സദുദ്ദേശ്യത്തോടെ രംഗത്ത് വന്ന മാധ്യമ പ്രവര്‍ത്തകനെ അകാരണമായി കൈകാര്യം ചെയ്യാന്‍ ശ്രമിച്ച എംഎല്‍എക്കെതിരെ വിവിധ പ്രസ് ക്ലബ്ബുകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. മാസങ്ങള്‍ക്ക് മുമ്പ് ബത്തേരിയിലെ മനോരമ ലേഖകന്‍ നേരെയും സമാന സംഭവം അരങ്ങേറിയിരുന്നു.എന്നാല്‍ അപകട സ്ഥലത്ത് മനുഷത്വരഹിതമായി പെരുമാറിയതിനെ തുടര്‍ന്നാണ് എം.എല്‍.എ യുടെ പ്രതിഷേധമെന്നാണ് എം.എല്‍.എ യുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.
അപകടദൃശ്യം പകര്‍ത്തുകയെന്ന കര്‍ത്തവ്യമാണ് ഒരു പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ ജയേഷ് ചെയ്തത്. അപകട സമയത്ത് മറ്റാരും ഇല്ലായെങ്കില്‍ ഒരുപക്ഷേ ചിത്രമെടുക്കാന്‍ മെനക്കെടാതെ അപകടത്തില്‍പ്പെട്ടയാളെ രക്ഷപ്പെടുത്താന്‍ താന്‍തന്നെ മുന്നിട്ടിറങ്ങുമെന്നായിരുന്നു ജയേഷ് ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു. എന്നാല്‍ എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികളും നാട്ടുകാരും സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയതിനുശേഷമാണ് താന്‍ തന്റെ കര്‍ത്തവ്യം നിര്‍വ്വഹിച്ചതെന്ന് ജയേഷ് പറയുന്നു. എന്നാല്‍ സ്ഥലത്തുണ്ടിരുന്ന എംഎല്‍എ യാതൊരു പ്രകേപനവുമില്ലാതെ തന്റെ ആക്രോശവുമായി രംഗത്ത് വരികയായിരുന്നൂവെന്നും കൂടെയുണ്ടായിരുന്നവര്‍ പിടിച്ചുവെച്ചില്ലായിരുന്നൂവെങ്കില് ഒരുപക്ഷേ അദ്ധേഹം തന്നെ കയ്യേറ്റം ചെയ്യുമായിരിന്നൂവെന്നും ജയേഷ് പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരിയില്‍ മനോരമ ലേഖകന്‍ മധുവിനെതിരെ സമാന രീതിയില്‍ എംഎല്‍എ കയ്യേറ്റ ശ്രമം നടത്തിയത് ഇതിനുമുമ്പ് വിവാദമായിരുന്നു. അതിന് ശേഷമാണ് നിലവിലെ സംഭവം നടന്നിരിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍