കുറുവ സന്ദര്‍ശക നിയന്ത്രണം രാപ്പകല്‍ സമരം തുടങ്ങി
മാനന്തവാടി : ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കുറുവ ദ്വീപില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ വനംവകുപ്പ് നടപടി പിന്‍വലിക്കണമെന്നാവിശ്യപ്പെട്ട് കുടുംബശ്രീയുടെയും കുറുവ ജനകീയ സമിതിയുടെയും നേതൃത്വത്തിലുള്ള രാപ്പകല്‍ സമരത്തിന് വയനാട് സബ്ബ് കലക്ടര്‍ ഓഫീസിന് മുന്നില്‍ തുടക്കമായി. ബസ്സ് സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം സബ്ബ് കലക്ടര്‍ ഓഫീസിന് മുന്നില്‍ അവസാനിപ്പിച്ചു.തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസി.പ്രീത രാമന് സമരം ഉദ്ഘാടനം ചെയ്തു. കര്‍മ്മസമിതി ചെയര്‍പേഴ്സണ്‍ ടിജി ജോണ്സണ് അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ജേക്കബ് സെബാസ്റ്റ്യന്‍, ഹരിചാലിഗദ്ധ, ഷീജ ഫ്രാന്‍സിസ്, സ്റ്റെര്വിന്സ്റ്റാനി, സമരസമിതി ഭാരവാഹികളായ ആലീസ് മാത്യു ,കെ.സുഗതന്, കെ.ആര്.റോയി, ടി.എസ്.വിജയലക്ഷ്മി, കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസി.എക്കണ്ടി മൊയ്തുട്ടി എന്നിവര്‍ സംസാരിച്ചു. സമരം ചൊവ്വാഴ്ച രാവിലെ സമാപിക്കും.ഇതേ ആവിശ്യമുന്നയിച്ച് സി.പി.എം.ഒ.ആര്.കേളു വിന്റെ നേതൃത്വത്തില്‍ ഡി.എഫ്.ഒ ഓഫീസിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് ചൊവ്വാഴ്ച തുടക്കം കുറിക്കും.ഇതോടെ ഈ വിഷയത്തില്‍ വകുപ്പ് ഭരിക്കുന്ന സി.പി.ഐ. പ്രതിരോധത്തിലായിരിക്കുകയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍