ഡബ്ല്യു.എം.ഒ വഴിയൊരുക്കി; ജീവിതവഴിയില്‍ അവര്‍ കൈകോര്‍ത്തു
വയനാട് മുസ്ലിം ഓര്‍ഫനേജ് വിവാഹസംഗമത്തില്‍ നൂറു യുവതീയുവാക്കള്‍ വൈവാഹിക ജീവിതത്തിലേക്ക്
മുട്ടില്‍: നൂറു യുവതീയുവാക്കള്‍ക്ക് വൈവാഹിക ജീവിതത്തിലേക്ക്ഡബ്ല്യു.എം.ഒ ജിദ്ദ ഹോസ്റ്റലിലൊരുക്കിയ കതിര്‍മണ്ഡപത്തില്‍ അഞ്ച് ഹൈന്ദവ സഹോദരിമാര്‍ വിവാഹിതരായി. കരുവാരക്കുണ്ട് സമന്വയാശ്രമം ഗുരു സ്വാമി ആത്മദാസ് യമി മുഖ്യാതിഥിയായിരുന്നു. ഈശ്വരന് നമ്പൂതിരി കര്‍മങ്ങള്‍ക്ക് നേതൃത്വം നല്കി. ഡബ്ല്യു.എം.ഒയിലെ വിജിഷയ്ക്ക് മുള്ളന്‍കൊല്ലി വിജീഷാണ് താലി ചാര്‍ത്തിയത്. ഐ.സി ബാലകൃഷ്ണന് എം.എല്‍.എ, സി.കെ. ശശീന്ദ്രന് എം.എല്‍.എ, സ്വാമിനി േപ്രം വൈശാലി, എന്‍.ഡി. അപ്പച്ചന്, കുമാരന് മാസ്?റ്റര്‍, ടി.സി. ഗോപിനാഥ്, ഇബ്രാഹിം എളേറ്റില്‍, ഡോ. കെ.ടി. അഷ്റഫ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് പി.കെ. അബൂബക്കര്‍ സ്വാഗതം പറഞ്ഞു.
പൊതു സമ്മേളന ഉദ്ഘാടനവും നികാഹ് മുഖ്യകാര്‍മികത്വവും മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ഡബ്ല്യു.എം.ഒ പ്രസിഡന്റ് കെ.കെ. അഹ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എ. മുഹമ്മദ് ജമാല്‍ സന്ദേശം നല്കി. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എം.ഐ. ഷാനവാസ് എം.പി, മജീദ് മണിയോടന്‍, ഖാദര്‍ ചെങ്കള എന്നിവര്‍ സംസാരിച്ചു. കെ.ടി. ഹംസ മുസ്ലിയാര് ഉല്‍ബോധന പ്രസംഗം നടത്തി. റാഷിദ് ഗസ്സാലി കൂളിവയല്‍ ഖുതുബ നിര്‍വഹിച്ചു. മായന്‍ മണിമ സ്വാഗതവും മുഹമ്മദ് ഷാ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. 12 മണിക്ക് പൊതുസമ്മേളന വേദിയില്‍ വെച്ചാണ് നിക്കാഹുകള്‍ നടന്നത്. ഡബ്ല്യു.എം.ഒയുടെ സംരക്ഷണത്തിലുള്ള 10 പേര് സംഗമത്തില്‍ വിവാഹിതരായി. ഇവരില്‍ ഫാത്തിമ നിസാറ തോല്പ്പെട്ടിഫ ഷംസുദ്ദീന് കാട്ടിക്കുളം ദമ്പതികളുടെ വിവാഹത്തിന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും, മറ്റു നിക്കാഹുകള്‍ക്ക് കെ.ടി. ഹംസ മുസ്?ലിയാര്‍, കെ.പി. അഹ്മദ് കുട്ടി ഫൈസി, എസ്?. മുഹമ്മദ് ദാരിമി, മഹല്ല് ഖത്തീബുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
വനിതകള്‍ക്ക് വേണ്ടി നടന്ന പ്രത്യേക ചടങ്ങുകളുടെ ഉദ്ഘാടനം അഡ്വ. നൂര്‍ബിന റഷീദ് നിര്‍വഹിച്ചു. ഖമറുന്നിസ അന്‍വര്‍ അധ്യക്ഷത വഹിച്ചു. വധൂവരന്മാര്ക്ക് പ്രമുഖ ൈട്രനര് കൂടിയായ ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദിെന്റ നേതൃത്വത്തില്‍ വിവാഹപൂര്‍വ കൗണ്‍സിലിങ് നല്‍കിയിരുന്നു. വധുവിന് അഞ്ച് പവന് സ്വര്‍ണാഭരണങ്ങളും വരന് ഒരു പവന് സമ്മാനവും വിവാഹവസ്?ത്രവും സദ്യയുമാണ് ഇവിടെ നല്‍കിയത്. ജില്ലക്കകത്തും പുറത്തു നിന്നുമുള്ള ഉദാരമതികളാണ് വിവാഹചെലവുകള്‍ വഹിച്ചത്. ദഫും ഒപ്പനയും അറബനയും ഗാനാലാപനവുമടക്കം ഡബ്ല്യു.എം.ഒ അന്തേവാസികളുടെ കലാപരിപാടികള്‍ ചടങ്ങിന് നിറംപകര്‍ന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍