ആരോഗ്യ വകുപ്പ് മന്ത്രി നാളെ ജില്ലയില്‍; നാല് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും
സംസ്ഥാന മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഭാഗമായി മാനന്തവാടി ജില്ലാ ആശുപത്രിയിലെ മള്‍ട്ടി പര്‍പസ് ബ്ലോക്ക് നിര്‍മാണ പ്രവൃത്തി, ഊരുമിത്രം പദ്ധതി, പോഷകാഹാര പുനരധിവാസ കേന്ദ്രം എന്നിവയുടെ ഉദ്ഘാടനം നാളെ (മെയ് 6)വൈകീട്ട് നാലിന് മാനന്തവാടി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ആരോഗ്യ-കുടുംബക്ഷേമ, സാമൂഹികനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. ആരോഗ്യകേരളം വയനാടിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. 45 കോടി രൂപ ചെലവില്‍ എട്ടു നിലകളിലായി ആധുനിക സൗകര്യങ്ങളോടെയാണ് ജില്ലാ ആശുപത്രിയില്‍ കെട്ടിടം നിര്‍മിക്കുന്നത്.
ആദിവാസി സമൂഹത്തിന് അനുയോജ്യമായ ആരോഗ്യ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനുള്ള ശ്രമത്തിന്റെ ആദ്യ പടിയാണ് ഊരുമിത്രം പദ്ധതി. ആദ്യഘട്ടമെന്ന നിലയില്‍ പൂതാടി, തിരുനെല്ലി, നൂല്‍പ്പുഴ, പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ നിന്ന് 158 ഊരുമിത്രങ്ങളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. രാജ്യത്ത് അഞ്ചുവയസ്സില്‍ താഴെയുള്ള 7.9 ശതമാനം കുട്ടികളിലും പോഷകാഹാരക്കുറവ് കണ്ടുവരുന്ന സാഹചര്യത്തിലാണ് പോഷകാഹാര പുനരധിവാസ കേന്ദ്രങ്ങളുടെ പ്രസക്തി. സംസ്ഥാനത്ത് രണ്ടാമത്തെ പുനരധിവാസ കേന്ദ്രമാണ് ജില്ലാ ആശുപത്രിയില്‍ തുടങ്ങുന്നത്.
ചടങ്ങില്‍ ഒ ആര് കേളു എംഎല്‍എ അധ്യക്ഷത വഹിക്കും. എം ഐ ഷാനവാസ് എംപി മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ജിതേഷ് എന്നിവര്‍ റിപോര്‍ട്ട് അവതരിപ്പിക്കും. എംഎല്‍എമാരായ സി കെ ശശീന്ദ്രന്, ഐ സി ബാലകൃഷ്ണന് എന്നിവര്‍ വിശിഷ്ടാതിഥികളാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി കെ അസ്മത്ത്, ജില്ലാ കലക്ടര്‍ എസ് സുഹാസ്, മാനന്തവാടി മുനിസിപ്പല്‍ ചെയര്മാന് വി.ആര്് പ്രവീജ്, വൈസ് ചെയര്‍പേഴ്സണ്‍ പ്രതിഭാ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാ രാമന്, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ ദേവകി, സബ് കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്, സിപിഐ മണ്ഡലം സെക്രട്ടറി വി കെ ശശിധരന്, ഐയുഎംഎല്‍ ജില്ലാ സെക്രട്ടറി കെ കെ അഹമ്മദ്, കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ സെക്രട്ടറി ജോസഫ് കളപ്പുര, ആര്‍എസ്പി ജില്ലാ സെക്രട്ടറി ഏച്ചോം ഗോപി തുടങ്ങിയവര്‍ സംസാരിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍