കുറുവ പ്രവേശനം; സിപിഎം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു:അഖിലേന്ത്യാ കിസാന്‍സഭ
മാനന്തവാടി:കേരളത്തില്‍ എല്ലാ ടൂറിസം മേഖലയിലും നിയന്ത്രണങ്ങള്‍ ഉണ്ട്. കുറുവ ദ്വീപില്‍ ശാസ്ത്രജ്ജന്മാര് നടത്തിയ പഠനത്തിന്റെ ഭാഗമായാണ് സന്ദര്‍ശകരുടെ എണ്ണം 400 പേരായി പരിമിധപ്പെടുത്തിയത്.പരിധികള്‍ ഇല്ലാതെ സഞ്ചാരികളെ കുറുവ ദ്വീപില്‍ പ്രവേശപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുറുവയിലെ കച്ചവടക്കാരെയും കൂട്ടി സി പി എം നടത്തുന്ന പ്രഹസന സമരം നിര്‍ത്തണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ മാനന്തവാടി താലൂക്ക് കമ്മറ്റി പ്രസ്തവനയില്‍ ആവശ്യപ്പെട്ടു.കുറുവ വിഷയം കോടതിയുടെ പരിഗണനയിലാണ്.400 പേരില്‍ കുടുതല്‍ പേരെ ദ്വീപില്‍ പ്രവേശിപ്പിച്ചല്‍ നിയമപ്രശ്നം സൃഷ്ടിക്കുമെന്നും എതെങ്കിലും പരിസ്ഥിതി സംഘടന കോടതിയെ സമിപ്പിച്ചല് കുറുവദ്വീപ് അടച്ച് പൂട്ടുന്ന സ്ഥിതിയിലെത്തും.പരിസ്ഥിതിക പ്രശ്നങ്ങളും ആനത്താരയും ഉള്‍പ്പെടുന്ന കുറുവയില്‍ സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിപ്പിക്കരുത്. ഈ കാര്യങ്ങള്‍ അറിയുന്ന സിപിഎം അഖിലേന്ത്യാ കിസാന്‍സഭയെ കടലസ് സംഘടനയെന്ന് സി പി എം പറയുമ്പോള്‍ സ്വന്തം പാര്‍ട്ടിയുടെ കര്‍ഷക സംഘടന എത്രസമരം ചെയ്തൂവെന്നും സി പി എം പരിശോധിക്കണമെന്നും അഖിലേന്ത്യാ കിസാന്‍സഭ താലൂക്ക് കമ്മറ്റി ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍