അടിയ വിഭാഗത്തിലെ ജില്ലയിലെ രണ്ടാമത്തെ പോസ്റ്റ്മാന് സര്‍വ്വീസില്‍ നിന്നും പടിയിറങ്ങുന്നു.
മാനന്തവാടി: ആദിവാസി അടിയവിഭാഗത്തിലെ ജില്ലയിലെ രണ്ടാമത്തെ പോസ്റ്റ് മാന്‍ 42 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. മാനന്തവാടി ഹെഡ് പോസ്റ്റ് ഓഫീസിലെ സൂപ്പര്‍വൈസര്‍ പയ്യമ്പള്ളി പുളികുളളില് ജി.സുകുമാരനാണ് ഈ മാസം 28ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നത്.ആദ്യ അടിയവിഭാഗത്തിലെ പോസ്റ്റ് മാനായ പിതാവ് ഗുളികന് മാസ്റ്ററുടെ പാത പിന്തുടര്ന്നാണ് സുകുമാരനും പതിനെട്ടാം വയസ്സില്‍ തപാല്‍ വകുപ്പില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. 1976 ലാണ് ഇഡി ഡി എ (ഗ്രാമീണ പോസ്റ്റ്മാന്) ആയി കാട്ടികുളത്ത് സര്‍വീസ് ജീവിതം ആരംഭിക്കുന്നത്. ആറ് വര്‍ഷത്തിന് ശേഷം 82ല്‍ തലശ്ശേരിയില്‍ പോസ്റ്റ് മാനായി ചാര്‍ജെടുത്തു.90 ല്‍ പോസ്റ്റല്‍ അസിസ്റ്റന്റായി 2000 ത്തില്‍ സബ്ബ് പോസ്റ്റ് മാസ്റ്ററായി 2014 മുതല്‍ തപാല്‍ വകുപ്പിലെ ഉയര്‍ന്ന പദവിയായ സൂപ്പര്‍വൈസര്‍ തസ്തികയില്‍ സേവനമനുഷ്ടിച്ച് വരികയാണ്.കല്‍പ്പറ്റ, പനമരം, തലപ്പുഴ, വെള്ളമുണ്ട എന്നിവിടങ്ങളിലും സ്തുത്യര്‍ഹമായ സേവനം അനുഷ്ട്ടിച്ചു. കാട്ടി കുളത്ത് ജോലി ചെയ്ത് കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ദിവസേന 4 കിലോമീറ്ററോളം വനത്തിലൂടെ നടന്ന് കത്തുകള്‍ എത്തിച്ച് നല്കിയതും പാല് വെളിച്ചത്ത് വെച്ച് ആന ഓടിച്ചതുമെല്ലാം സര്‍വ്വീസ് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളാണ്. സര്‍വ്വീസ് ജീവിതം വളരെയധികം സന്തോഷം നല്‍കിയതായി സുകുമാരന്‍ പറഞ്ഞു. അരിവാള്‍ രോഗം ബാധിച്ച് ഏക മകന് സുബാഷ് മരിച്ചതാണ് ഇന്നും ദുഃഖമായി അവശേഷിക്കുന്നത്. അടിയവിഭാഗത്തില്‍ നിന്നും തപാല്‍ വകുപ്പില്‍ ജോലി ചെയ്യുന്നവര്‍ ജില്ലയില്‍ ഇപ്പോള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ദീര്‍ഘകാലത്തെ സര്‍വ്വീസ് അനുഭവങ്ങള്‍ അയവിറക്കി കൊണ്ട് ഭാര്യ കാളിയുമൊത്ത് സുകുമാരന്‍ ഇനി വിശ്രമജീവിതത്തിലേക്ക്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍