തളര്‍ന്ന് കിടക്കുന്ന യുവതിയെ പീഡിപ്പിച്ച സംഭവം; പ്രതി കീഴടങ്ങി;അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്റ് ചെയ്തു
വെള്ളമുണ്ട പോലീസ് സ്റ്റേഷന് പരിധിയിലെ അഞ്ചാംമൈല്‍ കെല്ലൂര്‍ കാട്ടില്‍ അന്ത്രുവാണ് വെള്ളമുണ്ട പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.അപൂര്‍വ്വ രോഗത്താല്‍ കിടപ്പിലായ നാല്പ്പത്കാരിയെ പലതവണകളിലായി പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയതായിരുന്നു.ഇന്ന് വെള്ളമുണ്ട പോലീസിന് മുമ്പാകെ കീഴടങ്ങിയ പ്രതിയെ കോടതിയില്‍ ഹാജരാക്കുകയും കേടതി പ്രതിയെ റിമാന്റ് ചെയ്യുകയും ചെയ്തു..യുവതിയുടെ മൊഴി പ്രകാരം ബലാത്സംഘത്തിനും, വൈകല്ല്യമുള്ള വ്യക്തിയെ പീഡിപ്പിച്ചതിനും, വധ ഭീഷണി മുഴക്കിയതിനും, അതിക്രമിച്ചു കടന്നതിനുമുള്പ്പെടെയാണ് അന്ത്രുവിനെതിരെ കേസെടുത്തിരിക്കുന്നത്.അപൂര്വ്വരോഗത്താല് വര്‍ഷങ്ങളായി കിടപ്പിലായ നാല്‍പ്പത് കാരിയാണ് പീഡനത്തിരയായത്. സംഭവം പുറത്തറിഞ്ഞതോടെ പ്രദേശത്തെ ചിലര്‍ ഇടപെട്ട് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതായി ആരോപണമുണ്ട്. എന്നാല്‍ യുവതിയുടെ സഹോദരന്മാര് സംഭവമറിഞ്ഞതോടെ പോലീസില്‍ പരാതി നല്‍കുകയും, തുടര്‍ന്ന് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയുമായിരുന്നു. കെല്ലൂരില്‍ കച്ചവടം ചെയ്ത് വന്നിരുന്ന പ്രതി പലതവണകളിലായി യുവതിയെപീഡിപ്പിച്ചതായി യുവതി മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. യുവതിയുടെ വീട്ടില്‍ വേറെയുംരണ്ടുപേര് സമാന അസുഖത്താല്‍ കിടപ്പിലാണ്. പിതാവ് വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ അവശനുമാണ്. മാതാവ് പശുവിന് പുല്ലരിയാന്‍ പുറത്ത് പോയ സമയത്ത് വീട്ടില്‍ അതിക്രമിച്ച് കടന്ന് യുവതിയെ പീഡിപ്പിക്കുകയും, പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നൂവെന്നാണ് യുവതിയുടെ മൊഴി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍