ജില്ലാ ആശുപത്രിയിലെ കെട്ടിട നിര്‍മ്മാണത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കണം: ഡിവൈഎഫ്ഐ
മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ 45 കോടി രൂപ മുതല്‍ മുടക്കില്‍ നബാര്‍ഡിന്റെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കെട്ടിട നിര്‍മ്മാണം സ്ഥലം വിട്ട് നല്‍കാതെ അനിശ്ചിതത്വത്തിലാക്കിയ ആശുപത്രി അധികാരികളുടെ നിലപാട് തിരുത്തണമെന്ന് ഡി.വൈ.എഫ്.ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റി അവശ്യപ്പെട്ടു. പൊതുമരാത്ത് വകുപ്പ് പല തവണ രേഖാമൂലം വിഷയം ജില്ലാ ആശുപത്രി സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവരെ അറിയിച്ചിട്ടും യാതൊരു അനുകൂല നിലാപാടും സ്വീകരിക്കാത്ത അവസ്ഥയാണിപ്പോള്‍ ഉള്ളതെന്നും 7 നിലകളുള്ള മള്‍ട്ടി പര്‍പ്പസ് ബ്ലോക്ക് പൂര്‍ത്തിയാവുന്നതോടെ ജില്ലാ ആശുപത്രിയുടെ മുഖഛായ തന്നെ മാറുന്ന വികസന പ്രവര്‍ത്തനത്തിന് തുരങ്കം വെക്കാനാണ് ആശുപത്രി അധികൃതരുടെ ശ്രമമെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു.വിഷയ പരിഹാരത്തിന് നേതൃത്ത്വം കോടുക്കേണ്ട സൂപ്രണ്ട് നിസംകത പാലിക്കുന്നത് ശരിയല്ല. ആദിവാസി ജനങ്ങളും സാധാരണക്കായ തോട്ടം തൊഴിലാളാകളും ആശ്രയിക്കുന്ന ജില്ലാ ആശുപത്രിക്ക് അധികാരികളുടെ നിസംകത മൂലം കോടികണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനം ഇല്ലാതാകുന്ന നിലപാട് ഒരിക്കലും അനുവധിക്കില്ല. അധികാരികളുടെ നിലപാടില്‍ മാറ്റമില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് ഡി.വൈ.എഫ്.ഐ നേതൃത്വം നല്‍കും. യോഗത്തില്‍ അജിത്ത് വര്‍ഗ്ഗീസ് അധ്യക്ഷനായി. കെ.എം ഫ്രാന്‍സിസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജിതിന് കോമത്ത്, പി.ബി സിനു, എന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍