യുവതി പൊള്ളലേറ്റ് മരിച്ച സംഭവം: ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍;മരണത്തിലേക്ക് നയിച്ചത് മാനസിക പീഡനമെന്ന് പോലീസ്
തവിഞ്ഞാല്‍ സെന്റ് തോമസ് യു.പി.സ്കൂള്‍ അധ്യാപികയായിരുന്ന പേര്യ വരയാല്‍ പാറത്തോട്ടം റോണി കെ.മാത്യുവിന്റെ ദുരൂഹ മരണത്തില്‍ റോണിയുടെ ഭര്‍ത്താവ് പേര്യ ചെറുവത്ത് വിനീത് (31) പിതാവ് വില്‍സണ്‍(63) എന്നിവരെ മാനന്തവാടി ഡിവൈഎസ്പി കെ.എം ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് റോണിക്ക് പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരിക്കുകയും ചെയ്തു.റോണിയുടെ മരണത്തിന് കരാണം ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പിഡനം മൂലമണെന്ന് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണിത്തിനൊടുവിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. മാനസിക പീഡനത്തിനും, സ്ത്രീധന പീഡന മരണത്തിനുമാണ് കേസെടുത്തിരിക്കുന്നത്.എം.എസ്.സി, ബി.എഡ് ബിരുദധാരിയായ റോണി ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്ന് ആദ്യമേ ആരോപണമുയര്‍ന്നിരുന്നു. ഭര്‍ത്താവ് വിനീതില്‍ നിന്നും വീട്ടുകാരില്‍ നിന്നും ഏറെ പീഡനങ്ങളും അവഹേളനവും ഏറ്റുവാങ്ങേണ്ടി വന്ന റോണിക്ക് രണ്ട് മാസം പ്രായമായ സ്വന്തം കുഞ്ഞിനെ ശുശ്രൂഷിക്കാനുള്ള അവസരം പോലും നിഷേധിക്കുകയാണ് ചെയ്തത്റോണിയുടെ മരണം ആസൂത്രിത കൊലപാതകമാണെന്നും റോണിയുടെ വീട്ടുകാര്‍ ആരോപണമുന്നയിച്ചിരുന്നു. റോണിയുടെ പ്രസവത്തിന് ശേഷം അവളുടെ വീട്ടില്‍ പോലും പോകാന്‍ അനുവദിക്കാതെ മാനസിക രോഗിയാക്കാനുള്ള നീക്കങ്ങള്‍ നടത്തിയത് ഏറെ സംശയങ്ങള്‍ക്ക് ഇടനല്‍കുന്നുണ്ടെന്നും ആക്ഷന്‍ കമ്മിറ്റിയും ആരോപിച്ചിരുന്നു. റോണിയെ മാനസിക രോഗവിദഗ്ധന്റെ അടുത്ത് നിരവധി തവണ കൊണ്ട് പോയി പരിശോധിപ്പിച്ച് ഭര്‍തൃവീട്ടുകാര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയെടുത്തതില്‍
തന്നെ ഏറെ ദുരൂഹതകളുണ്ടെന്നും ആക്ഷന്‍ കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
പിന്നീട് പോലീസിന് ലഭിച്ച പരാതിയെ തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് വിനിതിനെയു പിതാവ് വില്‍സനെയും പോലിസ് അറസ്റ്റ് ചെയ്തത് ഇവര്‍ക്ക് എതിരെ വിവിധ വകുപ്പ് പ്രകാരം കേസ് എടുത്തു.കോടതിയില്‍ ഹാജരക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍