ആദിവാസി സ്ത്രീയുടെ മരണം:യൂത്ത് കോണ്‍ഗ്രസ് ഡി.എം.ഒ.ഓഫീസ് ഉപരോധിച്ചു.
ആദിവാസി സ്ത്രീ ജില്ലാ ആശുപത്രിയില്‍ ചികിത്സാ കിട്ടാതെ മരിച്ച സംഭവം യൂത്ത് കോണ്‍ഗ്രസ് ഡി.എം.ഒ.ഓഫീസ് ഉപരോധിച്ചു.ചികിത്സയില്‍ ഡ്യൂട്ടി ഡോക്ടറുടെ പിഴവ് കണ്ടെത്തി നടപടിയെടുക്കുക,പ്രത്യേകസംഘം അന്വേഷിക്കുക,ചാപ്പയുടെ കുടുംബത്തിന് അടിയന്തര സഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.ചാപ്പ എല്‍ഡിഎഫ് ഭരണത്തിന്റെ ഇരയാണെന്നും ജില്ലാ ആശുപത്രിയുടെയും ആദിവാസികളുടേയും പേരു പറഞ്ഞ് അധികാരത്തില്‍ വന്നിട്ട് അവര്‍ക്ക് വേണ്ടി ഒരു ചെറുവിരല്‍ അനക്കാന്‍ പോലും സ്ഥലം എം.എല്‍.എ.ക്കോ ഭരണത്തിനോ കഴിഞ്ഞിട്ടില്ല. ചാപ്പയുടെ മരണം ധാരുണ സംഭവമാണെന്നും ചാപ്പയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം നല്‍കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു... സമരക്കാരുമായി ഡി.എം.ഓ യും സര്‍ക്കിള്‍ ഇന്‍സ്പെക്ടറും നടത്തിയ ചര്‍ച്ചയില്‍ സമരം അവസാനിപ്പിച്ചു.സമരത്തിന്അസീസ് വാളാട്,പി.ടി.മുത്തലിബ്, എ.എം.നിശാന്ത്, റഷീദ്തൃശിലേരി,മുജീബ് കോടിയോടന്‍,സുശോഭ്, മുസ്തഫ എറമ്പയില്‍, എ.ബിജി, ഷംസീര്‍ അരണപ്പാറ, സിറാജ്കമ്പ,ഫൈസല്‍ ആലമ്പാടി, അന്‍ഷാദ് മാട്ടുമ്മല്‍,മുനീര്‍, സലീംപിലാക്കാവ്, തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍