ജനങ്ങളുടെ പ്രശ്നങ്ങള്‍ ഗൗനിക്കാന്‍ സര്‍ക്കാരിന് നേരമില്ല:പി.കെ. ജയലക്ഷ്മി; യു.ഡി.എഫ്.ജില്ലാ ആശുപത്രിക്ക് മുമ്പില്‍ ധര്‍ണ്ണ നടത്തി
മാനന്തവാടി: പൊതുജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളും അനുഭവിക്കുന്ന ദുരിതങ്ങളും ഗൗനിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സമയമില്ലന്നും രാഷ്ട്രീയ കൊലപാതകങ്ങളിലും ലോക്കപ്പ് മര്ദ്ദനങ്ങളിലുമാണ് ഭരണകര്‍ത്താക്കള്‍ക്ക് ശ്രദ്ധയെന്നും മുന്‍ മന്ത്രിയും എ.ഐ.സി.സി. അംഗവുമായ പി.കെ. ജയലക്ഷ്മി ആരോപിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ആദിവാസി സ്ത്രീ ചികിത്സ കിട്ടാതെ മരിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിക്ക് മുമ്പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. എടവക താന്നിയാട് വെണ്ണമറ്റ കോളനിയിലെ വേരന്റെ ഭാര്യ ചപ്പ (61 ) ആണ് ജില്ലാ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ മരിച്ചത്. ഡോക്ടര്‍മാരുടെ സമരം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആദിവാസി സമൂഹത്തിന് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണന്നും ജയലക്ഷ്മി പറഞ്ഞു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജില്ലാ ആശുപത്രിയിലെ മരണം .സാധാരണക്കാരുടെ ജീവിതം വെച്ച് സര്‍ക്കാര്‍ പന്താടുരുതെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രതിഷേധയില് ഡെന്നിസണ്‍ കണിയാരം അധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. നേതാക്കളായ എക്കണ്ടി മൊയ്തുട്ടി, പടയന്‍ മുഹമ്മദ്, പി.വി.എസ്. മൂസ, എ. പ്രഭാകരന് മാസ്റ്റര്‍, കമ്മന മോഹനന്, ഷമീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചികിത്സ നിഷേധിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് യു.ഡി.എഫ്. നേതാക്കള്‍ ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍